Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

വിവാദങ്ങളോബഹിഷ്‌കരണങ്ങളോ ചലച്ചിത്രോല്‍സവത്തെ തളര്‍ത്തില്ല, ആരുടെ അസാന്നിധ്യവും മേളയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കില്ല; കമല്‍

17 February 2021 11:21 PM

കൊച്ചി: 25ആമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള കൊച്ചി എഡിഷനു ആവേശകരമായ തുടക്കം. വിവാദങ്ങളോ ബഹിഷ്‌കരണങ്ങളോ ചലച്ചിത്രോല്‍സവത്തെ തളര്‍ത്തില്ലെന്നും ആരുടെ അസാന്നിധ്യവും മേളയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കില്ലെന്നും വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ സലിം കുമാറിനെ ക്ഷിണിച്ചില്ലെന്ന വിവാദങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് കമലിന്റെ വാക്കുകള്‍

'തിരുവനന്തപുരത്ത് നടന്ന മേളയില്‍ തിയേറ്ററിനകത്ത് നിന്ന് ആര്‍ക്കും കോവിഡ് പകര്‍ന്നിട്ടില്ല. ഓരോരുത്തരും കോവിഡ് പ്രോട്ടോക്കോള്‍ ഗൗരവമായി പാലിക്കേണ്ടതുണ്ട്. പുതുതലമുറയുടെ വര്‍ധിച്ച പങ്കാളിത്തമാണ് ഇത്തവണത്തെ ചലച്ചിത്രോല്‍സവത്തിന്റെ വലിയ കരുത്ത്. പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും അതിജീവിച്ചുകൊണ്ട് നില്‍ക്കുന്ന മഹത്തായ കലാരൂപമാണ് സിനിമ. തിയേറ്ററുകള്‍ അടഞ്ഞു കിടക്കുമ്ബോഴും സിനിമ ആസ്വദിക്കാന്‍ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത മേളയുടെ ആദ്യപതിപ്പ് വിജയകരമായിരുന്നു.

21 വര്‍ഷത്തിന് ശേഷം ആണ് കൊച്ചിയില്‍ വീണ്ടും ഐഎഫ്‌എഫ്‌കെ രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. 98 ലാണ് ചലച്ചിത്ര അക്കാദമി സ്ഥാപിക്കുന്നത്. ഷാജി എന്‍ കരുണ്‍ ആയിരുന്നു അന്നത്തെ ചെയര്‍മാന്‍. അക്കാദമി സ്ഥാപിച്ചതിനു ശേഷം ഉള്ള ആദ്യത്തെ ഐഎഫ്‌എഫ്‌കെ രാജ്യന്തര മേള 99 ല്‍ കൊച്ചിയിലാണ് നടന്നത്. ഇപ്പോഴത്തെ കമ്മിറ്റി നിലവില്‍ വരുന്നത് 2016 ലാണ്. ആദ്യവര്‍ഷം നന്നായി നടന്നു പിന്നീടുള്ള വര്‍ഷങ്ങളില്‍ ഓരോരോ പ്രശ്‌നങ്ങളെ അതി ജീവിച്ചാണ് മേള മുന്നോട്ട് പോയത്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തികൊണ്ട് മാത്രമാണ് മേള നടത്താന്‍ കഴിഞ്ഞത്. മേളയുടെ 25 വര്‍ഷം എന്നത് ചെറിയ കാലയളവല്ല. ഒരു തലമുറ മാറ്റം തന്നെ സംഭവിച്ചിട്ടുണ്ടെന്നും' കമല്‍ പറഞ്ഞു.

ഓണ്‍ലൈനിലൂടെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ചലച്ചിത്രമേള രജത ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന സംവിധായകന്‍ കെ ജി ജോര്‍ജ് തിരി തെളിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ദേശീയഅന്തര്‍ദേശീയ സംസ്ഥാന തലങ്ങളില്‍ മികവിനുള്ള പുരസ്‌കാരങ്ങള്‍ നേടിയ ഗീതു മോഹന്‍ദാസ്, സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി, ശ്യാം പുഷ്‌കരന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആഷിക് അബു, റഫീഖ് അഹമ്മദ്, വിധു വിന്‍സെന്റ്, വിനായകന്‍, റിമ കല്ലിങ്കല്‍, സുരേഷ് കൊല്ലം, നിമിഷ സജയന്‍, ജോജു ജോര്‍ജ്ജ്, സിത്താര കൃഷ്ണകുമാര്‍, സൗബിന്‍ ഷാഹിര്‍, സമീറ സനീഷ്, വിജയ് ബാബു, മണികണ്ഠന്‍ ആചാരി, രഞ്ജിത്ത് അമ്ബാടി, എഡിറ്റര്‍ കൃഷ്ണദാസ്, ക്യാമറാമാന്‍ മനീഷ് മാധവന്‍, സ്വാസിക, അന്നാ ബെന്‍ എന്നീ 24 പ്രതിഭകള്‍ കെജി ജോര്‍ജ് കൊളുത്തിയ തിരിനാളം ഏറ്റെടുത്തു ദീപം തെളിക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് 2500 ഡെലിഗേറ്റ് പാസുകള്‍ നല്‍കി. കൊച്ചിയിലും 2500 പാസുകളാണ് വിതരണം ചെയ്തിട്ടുള്ളത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration