തെളിവില്ല; ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു
ലക്നോ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു. ലക്നോവിലെ സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണു വിധി പറഞ്ഞത്. 2000 പേജുള്ള വിധിയാണു ജഡ്ജി വായിച്ചത്.
കേസിലെ 32 പ്രതികളില്‍ 26 പേരും കോടതിയില്‍ ഹാജരായി. വിനയ് കത്യാര്‍, ലല്ലുസിംഗ്, സാക്ഷി മഹാരാജ്, സാധ്വി ഋതംബര അടക്കമുള്ളവരാണു ഹാജരായത്. ആറു പ്രതികള്‍ക്കു വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കാം. എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവരാണു ഇത്തരത്തില്‍ കോടതിയില്‍ ഹാജരായത്. കോടതിക്കു പുറത്ത് ബാരിക്കേഡ് സ്ഥാപിച്ചു മാധ്യമങ്ങളെ നിയന്ത്രിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് ജഡ്ജി വിധി പറയുക.
വിധിക്കു മുന്നോടിയായി അയോധ്യയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ബാബറി മസ്ജിദ് തകര്‍ത്തത് കുറ്റമാണെന്ന് അയോധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.