Friday, May 09, 2025
 
 
⦿ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു ⦿ ഉറിയിൽ പാക് ഷെല്ലാക്രമണം; 45 കാരി കൊല്ലപ്പെട്ടു ⦿ സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു ⦿ ഒളിച്ചോടി പാക് പ്രധാനമന്ത്രി; ഔദ്യോഗിക വസതിക്ക് സമീപം സ്ഫോടനം ⦿ പാക് മിസൈലുകളും ഡ്രോണുകളും തകർത്ത എസ് 400 സുദർശൻ ചക്ര എന്താണ്? ⦿ ലിയോ പതിനാലാമന്‍ പുതിയ മാർപാപ്പ ⦿ പാക്ക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ; പാക് പൈലറ്റ് ഇന്ത്യൻ പിടിയിൽ ⦿ പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ ⦿ കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു ⦿ 27 വിമാനത്താവളങ്ങൾ അടച്ചു; 300ലധികം വിമാനസർവീസുകൾ റദ്ദാക്കി ⦿ ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനം ⦿ പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; 12 പാക് സൈനികര്‍ മരിച്ചു ⦿ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണു; അഞ്ച് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം ⦿ കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായി തുടരും ⦿ ഹൈദരാബാദിൽ ലിഫ്റ്റ് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു ⦿ 'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി', സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ ⦿ ഇന്ത്യ തൊടുത്തുവിട്ട സ്‌കാല്‍പ് മിസൈലുകളും ഹാമ്മറുകളും എന്താണ് ? ⦿ ഇന്ത്യയ്ക്ക് കനത്ത മറുപടി നൽകണം, സൈന്യത്തിന് നിർദേശം നൽകി പാക് പ്രധാനമന്ത്രി ⦿ പാക് ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ⦿ ഓപ്പറേഷൻ സിന്ദൂർ: കൊടും ഭീകരൻ മസൂദ് അസന്റെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ് ⦿ ഭീകരവാദത്തിനെതിരെ രാജ്യം ആ​ഗ്രഹിച്ച ചെറുത്തുനിൽപ്പ്: എം വി ​ഗോവിന്ദൻ ⦿ 'രാജ്യം നീതി നടപ്പാക്കി, ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടി'; വിശദീകരിച്ച് വനിതാ സൈനിക മേധാവിമാർ ⦿ ‘സൈന്യത്തില്‍ അഭിമാനം’; ഓപ്പറേഷന്‍ സിന്ദൂരിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ⦿ പാക് ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ എട്ടുപേർ കൊല്ലപ്പെട്ടു; 34 പേർക്ക് പരിക്ക് ⦿ പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ; ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ⦿ യമനിലും യുദ്ധം തുടങ്ങി ഇസ്രായേൽ ⦿ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ⦿ അര്‍ബൻ ബാങ്ക് നിയമനം: ഐസി ബാലകൃഷ്ണൻ എംഎൽഎക്ക് എതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വിജിലൻസ് ⦿ ബൈക്ക് യാത്രക്കിടെ സോളാർ പാനൽ ദേഹത്ത് വീണു; യുവാവിന് ദാരുണാന്ത്യം ⦿ കേരളത്തിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കൊച്ചിയിലും തിരുവനന്തപുരത്തും ⦿ തിരുവനന്തപുരത്ത് യുവസംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ ⦿ ബൈസരൻ വാലിയിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമായി യുവാവ് പിടിയിൽ ⦿ ഇന്ത്യ ചെനാബ് നദിയില ജലം തുറന്നുവിട്ടു, പാകിസ്താനിൽ പ്രളയ മുന്നറിയിപ്പ്

സംസ്ഥാനത്ത് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തി

08 May 2025 12:50 AM




കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കേരളത്തിലുടനീളം സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. സംസ്ഥാനത്ത് 126 കേന്ദ്രങ്ങളിലാണ് മോക്ക്ഡ്രിൽ നടന്നത്.മോക്ക്ഡ്രിൽ നടത്തുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ചീഫ് സെക്രട്ടറി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.


അപായ സൂചന നൽകുന്നതിനുള്ള നീണ്ട അലാറം വൈകിട്ട് കൃത്യം നാലു മണിക്ക്  വിവിധ കേന്ദ്രങ്ങളിൽ മുഴങ്ങി. 104 സ്ഥലങ്ങളിലാണ് സൈറൺ പ്രവർത്തിപ്പിച്ചത്. ആഭ്യന്തര വകുപ്പ് അഡിഷണൽ ചിഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തിപ്പിച്ച്  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ കൂടി സഹായത്തിലാണ് മോക്ക് ഡ്രിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.      അപായ സൂചന നൽകുകയും അവസാനിക്കുകയും ചെയ്യുന്ന അലാറം പൊതുജനങ്ങളെ പരിചയപ്പെടുത്തുകയും അപകട സൂചന നിലനിൽക്കുന്ന സമയങ്ങളിൽ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നുള്ള ബോധവൽക്കരണം നടത്തുകയുമാണ് മോക്ക് ഡ്രിൽ കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചത്.


പൊലീസ്, ഫയർ ആന്റ് റസ്‌ക്യു, ദുരന്തനിവാരണം തുടങ്ങി വിവിധ വകുപ്പുകൾ മോക്ക്ഡ്രില്ലിന്റെ ഭാഗമായി. ഫയർ ആന്റ് റസ്‌ക്യു വിഭാഗത്തിനു കീഴിലുള്ള സിവിൽ ഡിഫൻസ് വോളണ്ടിയർമാരും മോക്ക്ഡ്രില്ലിൽ പങ്കാളികളായി. വിവിധയിടങ്ങളിൽ അടിയന്തര സാഹചര്യം സൃഷ്ടിച്ചും മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. പൊതുഇടങ്ങളും ഓഫീസുകളുമെല്ലാം ഇതിന്റെ ഭാഗമായി. സൈറൺ മുഴങ്ങിയതോടെ നേരത്തെ നിർദ്ദേശിച്ചതനുസരിച്ച് ലൈറ്റുകൾ എല്ലാം അണയ്ക്കുകയും ജനാലകൾ അടച്ച് വെളിച്ചം പുറത്തേക്ക് കടക്കുന്നത് ഒഴിവാക്കുകയും ചെയ്തു.


തിരുവനന്തപുരത്ത് ഗവ. സെക്രട്ടേറിയറ്റ്, നിയമസഭ, സെൻട്രൽ റെയിൽവേ സ്റ്റേഷൻ,  ലുലു മാൾ, ടെക്‌നോ പാർക്ക്, വികാസ് ഭവൻ, മെഡിക്കൽ കോളേജ്, കെ.എസ്.ആർ.ടി.സി സെൻട്രൽ ബസ് സ്റ്റേഷൻ, വി.എസ്.എസ്.സി തുമ്പ എന്നിവിടങ്ങളിലാണ് മോക്ക് ഡ്രിൽ നടന്നത്. 4.28ന് മോക്ക്ഡ്രിൽ അവസാനിപ്പിച്ചു കൊണ്ടുള്ള സൈറൺ മുഴങ്ങി.


ഗവ. സെക്രട്ടേറിയറ്റിൽ മോക്ക്ഡ്രില്ലിനു മുൻപായി സുരക്ഷാ ഉദ്യോഗസ്ഥരെത്തി ജീവനക്കാർ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ചു. സൈറൺ മുഴങ്ങിയതോടെ എല്ലാവരെയും ഓഫീസിനുള്ളിലേക്ക് കയറ്റുകയും സെക്രട്ടേറിയറ്റ് വളപ്പിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തു.


മോക്ക് ഡ്രില്ലിൽ നിന്നും ലഭ്യമായ വിശദാംശങ്ങൾ ക്രോഡീകരിച്ച് കേന്ദ്ര സർക്കാരിന് നൽകും. അതോടൊപ്പം കൂടുതൽ കാര്യക്ഷമമായി ഇത്തരം സന്ദർഭങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള നിർദേശം കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്തുവാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.





Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration