Friday, November 21, 2025
 
 
⦿ കേരളത്തിൽ എസ്ഐആറിന് സ്റ്റേ ഇല്ല ⦿ തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റു ⦿ പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് ⦿ ഓട്ടോയിൽ എതിർ ദിശയിൽ വന്ന കാറിടിച്ചു; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം ⦿ കളങ്കിതരെ പാര്‍ട്ടി സംരക്ഷിക്കില്ല; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും’; എം വി ഗോവിന്ദൻ മാസ്റ്റർ ⦿ ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാര്‍ റിമാന്‍ഡില്‍ ⦿ സർക്കാർ മെഡി. കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും ⦿ ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം: സുപ്രീം കോടതി ⦿ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു ⦿ വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ ⦿ കോൺഗ്രസിന് തിരിച്ചടി; വി എം വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല ⦿ ബീമാപള്ളി ഉറൂസ്, ശനിയാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി ⦿ പ്രണയാഭ്യർഥന നിരസിച്ചു; സ്കൂളിൽ പോകും വഴി പ്ലസ്ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി ⦿ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ⦿ സ്വര്‍ണവില വീണ്ടും മേൽപ്പോട്ട് ⦿ വെഞ്ഞാറമൂട്ടിൽ പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ് ⦿ ഡൽഹി ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി ⦿ അശ്ശീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ചു; യുവതി അറസ്റ്റിൽ ⦿ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവം; BJP-RSS നേതാക്കളെ ചോദ്യം ചെയ്യും ⦿ ‘എന്റെ ഭൗതികദേഹം പോലും ഒരു ബിജെപിക്കാരനേയും കാണിക്കരുത്’; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതിന് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു ⦿ സഞ്ജു സാംസണ്‍ ഇനി ചെന്നൈയിൽ; ജഡേജയും കറനും രാജസ്ഥാനില്‍ ⦿ ഡല്‍ഹി സ്‌ഫോടനം: ആക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ചത് സ്വിസ് ആപ്പ് ⦿ ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി ⦿ എൻ പ്രശാന്തിന് വീണ്ടും കനത്ത തിരിച്ചടി; സസ്പെൻഷൻ തുടരും ⦿ ചെങ്കോട്ടയിലേത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം ⦿ റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണ പദ്ധതി; ഡൽഹി സ്ഫോടനത്തിനു മുന്‍പും പ്രതികൾ ചെങ്കോട്ടയിലെത്തി ⦿ ദില്ലി സ്ഫോടനം; 10 അംഗ സംഘം രൂപീകരിച്ച് എൻഐഎ, വിജയ് സാഖ്റെക്ക് അന്വേഷണ ചുമതല ⦿ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം വീണ്ടും ഒന്നാമത് ⦿ മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു ⦿ ഡൽഹി സ്ഫോടനം; ചാവേർ ആക്രമണ രീതിയല്ല; ആസൂത്രിതമല്ലെന്ന് റിപ്പോർട്ട് ⦿ ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു അറസ്റ്റിൽ ⦿ പാകിസ്ഥാനിൽ സ്ഫോടനം: ഇസ്ലാമാബാദിൽ ചാവേർ‌ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു ⦿ നിഠാരി കൊലപാതക പരമ്പര; അവസാന കേസിലെ പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു ⦿ ഡല്‍ഹി സ്‌ഫോടനം; ‘ഉത്തരവാദികളായവരെ വെറുതെ വിടില്ല’ ; രാജ്‌നാഥ് സിങ്

ജീവിക്കാനും എഴുതാനും പ്രേരിപ്പിക്കുന്നത് അക്ഷരങ്ങള്‍ : പ്രിയ എ എസ്

12 January 2025 08:05 PM

പ്രതീക്ഷ നല്‍കുന്ന അക്ഷരങ്ങളാണ് ജീവിക്കാനും എഴുതാനും പ്രേരിപ്പിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരി പ്രിയ എ എസ്. ജീവിക്കാനുള്ള ഊര്‍ജം സംഭരിക്കാനാണ് എഴുതുന്നത്. കഥകളും നോവലുകളും ഓര്‍മക്കുറികളുമെഴുതി കാലത്തിലലിയുകയാണെന്നും നിയമസഭാ പുസ്തകോത്സവത്തിലെ എന്റെ എഴുത്തിന്റേയും വായനയുടേയും ജീവിതം എന്ന സെഷനില്‍ അവര്‍ മനസ്സുതുറന്നു.


കുട്ടിക്കഥകളാണ് എഴുത്തിലേക്ക് നയിച്ചത്. എഴുത്തുയാത്ര പ്രതീക്ഷിച്ചതുമല്ല. ഒഴുക്കില്‍ ഒരിലപോലെ കഥാതന്തുക്കള്‍ ഉള്ളിലേക്ക് വന്നടിയുകയാണ്. ഓരോരോ തിരിവുകള്‍ എന്ന ആദ്യ കഥ ആഹ്‌ളാദത്തിന്റെ കടലും ആകാശവുമാണ് നല്‍കിയത്. താമരക്കൈ, മൃണ്‍മയം, തങ്കക്കുട്ടി തുടങ്ങി ഒരു പിടിക്കഥകളുടെ മേല്‍വിലാസത്തിലാണ് അറിയപ്പെടാന്‍ ആഗ്രഹിച്ചത്. എന്നാല്‍ ആ യാത്രകളില്‍ കിട്ടിയ ബോണസുകളാണ് ഓര്‍മക്കുറിപ്പുകളും വിവര്‍ത്തനവും. ജയ്ശ്രീ മിശ്രയുടെ ഏന്‍ഷ്യന്റ് പ്രോമിസസ് ജന്‍മാന്തര വാഗ്ദാനങ്ങളായും അരുന്ധതിറോയുടെ ദി ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനായും വിവര്‍ത്തനം ചെയ്തത് ഹൃദയത്തോടും കാഴ്ചപ്പാടുകളോടും ചേര്‍ന്നവയായതിനാലാണ്. മലയാളം ഒരിക്കലും പിന്നിലാകാതിരിക്കാനുള്ള വാശിപോലെയാണ് അവ ചെയ്തുതീര്‍ത്തത്. വിവര്‍ത്തനമെന്നത് യാന്ത്രികപ്രവര്‍ത്തനമല്ല.


മരുന്നിന്റെ മണമുള്ള ആശുപത്രികളിലെ ഇടനാഴികളിലൂടെ കടന്നുവന്നതിനാലാണ് ഓര്‍മക്കുറിപ്പുകളില്‍ ആശുപത്രികള്‍ മുഴച്ചുനില്‍ക്കുന്നത്. എന്റെ കൊത്തങ്കല്ലുകള്‍, ഓര്‍മയാണ് ഞാന്‍, ഒഴുക്കില്‍ ഒരില, കഥ ബാക്കി തുടങ്ങിയവ ഓര്‍മക്കുറിപ്പുകളാണ്. കുട്ടികളെ ഭാഷകളിലേക്ക് തിരിച്ചു പിടിക്കുന്നതില്‍ ചെറുകഥകളുടെ പങ്ക് വലുതാണ്. ചെറുകഥകള്‍ രചിക്കുമ്പോള്‍ കുരുന്നുകള്‍ എങ്ങനെയാകും സ്വീകരിക്കുക എന്ന് മനസ്സില്‍ കാണാറുണ്ട്. അവരെ ആകര്‍ഷിക്കും വിധമുള്ള ചിത്രങ്ങളും ചേര്‍ക്കുമ്പോഴാണ് ചെറുകഥാരചന പൂര്‍ണമാകുക. തന്നെ ജീവിപ്പിക്കാനായി ഏതോ പാതിരാ തീവണ്ടിയില്‍ ആരോ ഉണര്‍ന്നിരിക്കുന്നുണ്ട് എന്ന വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration