Friday, November 14, 2025
 
 
⦿ സഞ്ജു സാംസണ്‍ ഇനി ചെന്നൈയിൽ; ജഡേജയും കറനും രാജസ്ഥാനില്‍ ⦿ ഡല്‍ഹി സ്‌ഫോടനം: ആക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ചത് സ്വിസ് ആപ്പ് ⦿ ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി ⦿ എൻ പ്രശാന്തിന് വീണ്ടും കനത്ത തിരിച്ചടി; സസ്പെൻഷൻ തുടരും ⦿ ചെങ്കോട്ടയിലേത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം ⦿ റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണ പദ്ധതി; ഡൽഹി സ്ഫോടനത്തിനു മുന്‍പും പ്രതികൾ ചെങ്കോട്ടയിലെത്തി ⦿ ദില്ലി സ്ഫോടനം; 10 അംഗ സംഘം രൂപീകരിച്ച് എൻഐഎ, വിജയ് സാഖ്റെക്ക് അന്വേഷണ ചുമതല ⦿ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം വീണ്ടും ഒന്നാമത് ⦿ മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു ⦿ ഡൽഹി സ്ഫോടനം; ചാവേർ ആക്രമണ രീതിയല്ല; ആസൂത്രിതമല്ലെന്ന് റിപ്പോർട്ട് ⦿ ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു അറസ്റ്റിൽ ⦿ പാകിസ്ഥാനിൽ സ്ഫോടനം: ഇസ്ലാമാബാദിൽ ചാവേർ‌ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു ⦿ നിഠാരി കൊലപാതക പരമ്പര; അവസാന കേസിലെ പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു ⦿ ഡല്‍ഹി സ്‌ഫോടനം; ‘ഉത്തരവാദികളായവരെ വെറുതെ വിടില്ല’ ; രാജ്‌നാഥ് സിങ് ⦿ ഡല്‍ഹിയിൽ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദെന്ന് സംശയം ⦿ ഡൽഹി സ്ഫോടനം: സംസ്ഥാനത്തും കനത്ത ജാഗ്രത ⦿ ഡല്‍ഹി സ്‌ഫോടനം; 10 മരണം സ്ഥിരീകരിച്ചു, 26 പേർക്ക് പരുക്ക് ⦿ ചെങ്കോട്ട സ്‌ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ ബത്തേരി ഹൈവേ കവര്‍ച്ച കേസ്; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്‌തു ⦿ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന് ⦿ തിരുവനന്തപുരം മെട്രോ റൂട്ടിന് അംഗീകാരം ⦿ കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ⦿ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി ⦿ ബൈക്കിലെ ചക്രത്തിനിടയിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ⦿ മകന്റെ ചോറൂണു ദിവസം പിതാവ് തൂങ്ങിമരിച്ച നിലയിൽ ⦿ 'പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം'; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി ⦿ ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റുകളും ഇടതുസഖ്യം നേടി; മലയാളിയായ കെ ഗോപിക വൈസ് പ്രസിഡന്റ് ⦿ പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ ⦿ തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ ⦿ 4K യിൽ “അമരം” നാളെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ⦿ സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം ⦿ അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് മുത്തശ്ശി ⦿ ചരിത്ര നേട്ടം; തിരു. മെഡിക്കൽ കോളേജില്‍ മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരം ⦿ ‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; രാഹുൽ ​ഗാന്ധി

പൊതുശുചിമുറികളുടെ ശുചിത്വം മുൻഗണനാ വിഷയം : മന്ത്രി എം.ബി.രാജേഷ്

28 November 2024 03:05 PM

*ശുചിത്വ മിഷന്റെ ടോയലറ്റ് കാമ്പയിൻ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവ്വഹിച്ചു


        പൊതു ശുചിമുറികളുടെ ശുചിത്വ, സേവന ഗുണനിലവാരം മെച്ചപ്പെടുത്തി പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ മുൻഗണനാ വിഷയമാണെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അന്താരാഷ്ട്ര ശുചിമുറി ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന  ടോയിലറ്റ് ക്യാമ്പയിന്റെ ഉദ്ഘാടനം കാമ്പയിൻ പോസ്റ്റർ പുറത്തിറക്കി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വീടുകൾ, പൊതുസ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവിടങ്ങളിൽ വൃത്തിയുളളതും ശാസ്ത്രീയമായ വിസർജ്യ സംസ്‌കരണ സംവിധാനത്തോട് കൂടിയതുമായ  ശുചിമുറി എല്ലാ വിഭാഗം ജനങ്ങൾക്കും ഉറപ്പാക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിൻ. ഗാർഹിക ശുചിമുറികൾ ഇല്ലാത്തവരായി ആരും അവശേഷിക്കുന്നില്ല എന്നുറപ്പാക്കുന്നതോടൊപ്പം സാനിറ്റേഷൻ മേഖലയിലെ രണ്ടാം തലമുറ വിഷയങ്ങളായ കക്കൂസ് മാലിന്യ സംസ്‌കരണ പദ്ധതികൾ എല്ലാ ജില്ലകളിലും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.


        സംസ്ഥാനത്തെ പബ്ലിക്ക് ടോയിലറ്റുകളുടെ ശുചിത്വ – സേവന നിലവാരം മെച്ചപ്പെടുത്തി പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതുശുചിമുറി ഗുണനിലവാര വിലയിരുത്തൽ സർവ്വേ നടപടികൾക്കും തുടക്കമായി. ഇതിനായി  ശുചിത്വ മിഷന് വേണ്ടി WASH ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ കൈപുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിർവ്വഹിച്ചു.


        സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും ഗാർഹിക ശുചിമുറി ലഭ്യത ഉറപ്പാക്കുവാൻ ശുചിത്വ മിഷൻ ലക്ഷ്യമിടുന്നു. ഇതിനായി അർഹതപ്പെട്ടവർക്ക് 15400/-രൂപ ശുചിമുറി നിർമ്മാണത്തിനുളള പ്രോൽസാഹനമായി നൽകും. ഗുണഭോക്താക്കളെ  കണ്ടെത്തുന്നതിനുളള നടപടികൾ ടോയിലറ്റ് കാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കും. ഡിസംബർ 25 വരെയാണ് കാമ്പയിൻ.


        നിലവിലുളള ശുചിമുറികളുടെ നിലവാരം വർദ്ധിപ്പിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും അവ ഓൺലൈൻ സംവിധാനത്തിലൂടെ ജനങ്ങൾക്ക് ട്രാക്ക് ചെയ്യുന്നതിനുമുളള സംവിധാനങ്ങൾ ഉടൻ നിലവിൽ വരും. ഏറ്റവും  അടുത്തുളളതും  വൃത്തിയുളളതുമായ ശുചിമുറി എവിടെയാണുളളതെന്ന് മനസ്സിലാക്കി  അവ ഉപയോഗപ്പെടുത്തുന്നതിനും ശുചിമുറി ഗുണനിലവാരത്തെപ്പറ്റി പ്രതികരണം അറിയിക്കുന്നതിനും ഇതിലൂടെ സാധിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration