Saturday, June 21, 2025
 
 
⦿ ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ് സിലബസ്സിൽ ഉൾപ്പെടുത്തും; മന്ത്രി വി ശിവൻകുട്ടി ⦿ പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റിൽ ⦿ രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ ⦿ നിലമ്പൂരിൽ 73.26 ശതമാനം പോളിംഗ്; ഫലം തിങ്കളാഴ്ച ⦿ ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധു; ‘എംബസിയിൽ റജിസ്റ്റർ ചെയ്യണം’ ⦿ റസീനയുടെ ആത്മഹത്യ; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ ⦿ ശ്രീലങ്കൻ പാർലമെൻ്റിൽ അതിഥിയായി മോ​ഹൻലാൽ ⦿ സുരേഷ് ഗോപി ചിത്രം 'ജെ എസ് കെ' ജൂൺ 27ന് റിലീസ് ⦿ സർക്കാർ പരിപാടിയിൽ രാജ്ഭവനിൽ വീണ്ടും ഭാരതാംബ; ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി ⦿ ബിഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ് ⦿ വയനാട്‌ തുരങ്കപാതക്ക്‌ കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ⦿ ‘കമൽ കൗർ ഭാഭി’യെ കൊന്നത് കഴുത്ത് ഞെരിച്ച് ⦿ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നാളെ; 2.40 ലക്ഷം വോട്ടർമാർ ⦿ കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ ⦿ മത്സ്യം കഴിക്കാം; കടൽവെള്ളത്തിൽ രാസവസ്തുക്കളില്ലെന്ന് കുഫോസ് പഠനം ⦿ ‘ഞങ്ങളുടെ 215 സഖാക്കളെ കൊലപ്പെടുത്തിയ സംഘടനയാണ് RSS’; അവരുമായി ഒരു സന്ധിയും ചെയ്തിട്ടില്ല’; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി കീഴടങ്ങി ⦿ നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ് ⦿ പഠനാവധിക്ക് വീട്ടിലെത്തിയ 19-കാരി ജീവനൊടുക്കി ⦿ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്മൃതി മന്ദാന ⦿ അനിയന്റെ ഭാര്യയെ ജേഷ്ഠൻ വെട്ടി, തലയ്‌ക്കേറ്റത് എട്ട് വെട്ടുകൾ ⦿ കേരള സർവകലാശാല സിൻ‍ഡിക്കറ്റ് തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്വല വിജയം ⦿ മലപ്പുറത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു ⦿ രഞ്ജിതയെ അപമാനിച്ച് കമന്റ്; പവിത്രനെതിരെ കടുത്ത നടപടിക്ക് നിര്‍ദേശം ⦿ പി. സി തോമസിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമം ⦿ സൈപ്രസിന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ കുടുംബവഴക്ക്; പാലക്കാട് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍ ⦿ ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു ⦿ കോഴിക്കോട് മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു, വൈദ്യുതി ബന്ധം താറുമാറായി ⦿ ഷൂട്ടിങിന് പോയ മോഡലിൻ്റെ മൃതദേഹം കനാലിൽ ⦿ വീണ്ടും ഒരു ഒടിയൻ ചിത്രം; ”ഒടിയങ്കം”ജൂലൈയിൽ പ്രദർശനത്തിന് ⦿ കാസർഗോഡ് ബേവിഞ്ച ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ ⦿ നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; വ്യാഴാഴ്ച വോട്ടെടുപ്പ് ⦿ സെൻസസ് 2027ൽ, രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും; ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു ⦿ മേഘാലയ കൊലപാതകം: ​​രാജയെ കൊലപ്പെടുത്തിയത് നാലാമത്തെ ശ്രമത്തിൽ

വയനാട് ദുരന്തം: കേന്ദ്ര വനം മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം; മന്ത്രി എ.കെ.ശശീന്ദ്രൻ

09 August 2024 12:00 AM

വയനാട് ഉരുൾപൊട്ടലിന് കാരണം അനധികൃത കുടിയേറ്റങ്ങളും കയ്യേറ്റങ്ങളുമാണെന്ന തരത്തിൽ ദുരന്തത്തിന്റെ ഇരകളെ അനധികൃത കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന രീതിയിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പു മന്ത്രി ഭൂപേന്ദർ യാദവിന് സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ കത്തയച്ചു.  ദുരന്തത്തിന്റെ ഇരകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് തീർത്തും അപലപനീയമാണ്. ദുരന്തത്തിന് ഇരകളായവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ വീണ്ടെടുക്കുന്ന വേളയിൽ ഈ പ്രസ്താവന വേദനാജനകമാണെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.


വയനാട്ടിലെ ദുരന്തത്തിന് ഇരയായവർ കാലാകലങ്ങളിൽ ബാധകമായ നിയമങ്ങൾക്ക് അനുസൃതമായാണ്  അവിടെ താമസിച്ച് വന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത കനത്ത മഴയാണ് ചൂരൽമലമുണ്ടക്കൈഅട്ടമല പ്രദേശത്തെ ഉരുൾപൊട്ടലിന് കാരണമായത്. ഈ പ്രദേശം ദുരന്തസാധ്യതാ മേഖലയിൽ ഉൾപ്പെടുന്നുമില്ല. ദുരന്തസ്ഥലത്ത് നിന്നും 10 കി.മീറ്ററിലേറെ ദൂരെയാണ് കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. ദുരന്തകാരണം അനധികൃത ഖനനമാണെന്ന കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തലിനെ ഇത് നിരാകരിക്കുകയാണെന്നും മന്ത്രി കത്തിൽ പറയുന്നു.


ദുരിതബാധിതർക്ക് ഉടനടി ആശ്വാസം നൽകുന്നതിനും സുസ്ഥിരമായ പരിഹാര ശ്രമങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനും ഉള്ള സമയമാണിത്. ഈ ദുർബല സമൂഹത്തെ അവരുടെ കഷ്ടപാടുകൾക്കിടയിൽ കുറ്റപ്പെടുത്തുന്നത് പൊതുസമൂഹത്തിന് അംഗീകരിക്കാൻ സാധിക്കുന്നതല്ല. സമഗ്രമായ പരിസ്ഥിതി നയങ്ങൾശക്തമായ ദുരന്ത നിവാരണ പദ്ധതികൾപരിസ്ഥിതിയെയും പ്രദേശ വാസികളുടെ അവകാശങ്ങളെയും മാനിക്കുന്ന തരത്തിലുള്ള വികസനപദ്ധതികൾ തുടങ്ങിയവ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് നാം ചെയ്യേണ്ടത്. ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസമെത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കി.


കേന്ദ്രമന്ത്രിയുടെ നിലപാട് പുനപരിശോധിച്ച് പ്രസ്താവന പിൻവലിക്കണമെന്നും ഈ ദുരന്തസമയത്ത് വയനാട്ടിലെ ജനങ്ങളെ പിന്തുണയ്ക്കണമെന്നും ഇത്തരം ദുരന്തങ്ങളെ നേരിടാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ തമ്മിൽ ക്രിയാത്മകമായ സഹകരണം അനിവാര്യമാണെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration