Sunday, November 16, 2025
 
 
⦿ ‘എന്റെ ഭൗതികദേഹം പോലും ഒരു ബിജെപിക്കാരനേയും കാണിക്കരുത്’; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതിന് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു ⦿ സഞ്ജു സാംസണ്‍ ഇനി ചെന്നൈയിൽ; ജഡേജയും കറനും രാജസ്ഥാനില്‍ ⦿ ഡല്‍ഹി സ്‌ഫോടനം: ആക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ചത് സ്വിസ് ആപ്പ് ⦿ ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി ⦿ എൻ പ്രശാന്തിന് വീണ്ടും കനത്ത തിരിച്ചടി; സസ്പെൻഷൻ തുടരും ⦿ ചെങ്കോട്ടയിലേത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം ⦿ റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണ പദ്ധതി; ഡൽഹി സ്ഫോടനത്തിനു മുന്‍പും പ്രതികൾ ചെങ്കോട്ടയിലെത്തി ⦿ ദില്ലി സ്ഫോടനം; 10 അംഗ സംഘം രൂപീകരിച്ച് എൻഐഎ, വിജയ് സാഖ്റെക്ക് അന്വേഷണ ചുമതല ⦿ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം വീണ്ടും ഒന്നാമത് ⦿ മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു ⦿ ഡൽഹി സ്ഫോടനം; ചാവേർ ആക്രമണ രീതിയല്ല; ആസൂത്രിതമല്ലെന്ന് റിപ്പോർട്ട് ⦿ ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു അറസ്റ്റിൽ ⦿ പാകിസ്ഥാനിൽ സ്ഫോടനം: ഇസ്ലാമാബാദിൽ ചാവേർ‌ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു ⦿ നിഠാരി കൊലപാതക പരമ്പര; അവസാന കേസിലെ പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു ⦿ ഡല്‍ഹി സ്‌ഫോടനം; ‘ഉത്തരവാദികളായവരെ വെറുതെ വിടില്ല’ ; രാജ്‌നാഥ് സിങ് ⦿ ഡല്‍ഹിയിൽ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദെന്ന് സംശയം ⦿ ഡൽഹി സ്ഫോടനം: സംസ്ഥാനത്തും കനത്ത ജാഗ്രത ⦿ ഡല്‍ഹി സ്‌ഫോടനം; 10 മരണം സ്ഥിരീകരിച്ചു, 26 പേർക്ക് പരുക്ക് ⦿ ചെങ്കോട്ട സ്‌ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ ബത്തേരി ഹൈവേ കവര്‍ച്ച കേസ്; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്‌തു ⦿ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന് ⦿ തിരുവനന്തപുരം മെട്രോ റൂട്ടിന് അംഗീകാരം ⦿ കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ⦿ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി ⦿ ബൈക്കിലെ ചക്രത്തിനിടയിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ⦿ മകന്റെ ചോറൂണു ദിവസം പിതാവ് തൂങ്ങിമരിച്ച നിലയിൽ ⦿ 'പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം'; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി ⦿ ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റുകളും ഇടതുസഖ്യം നേടി; മലയാളിയായ കെ ഗോപിക വൈസ് പ്രസിഡന്റ് ⦿ പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ ⦿ തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ ⦿ 4K യിൽ “അമരം” നാളെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ⦿ സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം ⦿ അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് മുത്തശ്ശി ⦿ ചരിത്ര നേട്ടം; തിരു. മെഡിക്കൽ കോളേജില്‍ മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരം

തീരദേശ പൊലീസ് രക്ഷാപ്രവര്‍ത്തന ബോട്ടില്‍ താത്കാലിക നിയമനം

01 March 2024 03:20 PM

പൊന്നാനി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ രക്ഷാ പ്രവര്‍ത്തന ബോട്ടിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍ സ്രാങ്ക്, ബോട്ട് ഡ്രൈവര്‍, ലാസ്കര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. 89 ദിവസത്തേക്കാണ് നിയമനം. അപേക്ഷകരുടെ പ്രായം 2024 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. സ്ത്രീകള്‍, അംഗപരിമിതര്‍, പകര്‍ച്ചവ്യാധി ഉള്ളവര്‍ എന്നിവര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. മാര്‍ച്ച് 12 രാവിലെ 11മണിക്ക് പൊന്നാനി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. അപേക്ഷകര്‍ക്കായി കടലില്‍ 500 മീറ്റര്‍ നീന്തല്‍ ടെസ്റ്റും നടത്തും. അപേക്ഷകര്‍ ശാരീരിക – മാനസിക ആരോഗ്യക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവില്‍ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.


സ്രാങ്കിന്റെ ഒരു ഒഴിവാണുള്ളത്. ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് ജനറല്‍ റൂള്‍സ് പ്രകാരം നേടിയിട്ടുള്ള ബോട്ട് സ്രാങ്ക് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോ നേടിയിരിക്കണം. ബോട്ട് സ്രാങ്ക് ആയി കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശാരീരിക യോഗ്യത-  പൊക്കം: 5 അടി 4 ഇഞ്ച്. നെഞ്ചളവ്: 31-32.5 ഇഞ്ച്. കാഴ്ച ശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തി ഉണ്ടായിരിക്കണം. വര്‍ണാന്ധത,സ്ക്വിന്റ്, കണ്ണിലെ മറ്റു പ്രശ്നങ്ങള്‍, കണ്‍പോളകളിലെ പ്രശ്നങ്ങള്‍ എന്നിവ പാടില്ല.


ബോട്ട് ഡ്രൈവറുടെ രണ്ടു ഒഴിവുകളാണുള്ളത്. യോഗ്യത: ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് ജനറല്‍ റൂള്‍സ് അംഗീകരിച്ച ബോട്ട് ഡ്രൈവേഴ്സ് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റോ നേടിയിരിക്കണം. പുറംകടലില്‍ ബോട്ട് ഡ്രൈവറായി കുറഞ്ഞത് അഞ്ചു വര്‍ഷം പ്രവൃത്തി പരിചയം വേണം. ശാരീരിക യോഗ്യത-  പൊക്കം: 5 അടി 4 ഇഞ്ച്. നെഞ്ചളവ്: 31-32.5 ഇഞ്ച്. കാഴ്ച ശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തി ഉണ്ടായിരിക്കണം. വര്‍ണാന്ധത,സ്ക്വിന്റ്, കണ്ണിലെ മറ്റു പ്രശ്നങ്ങള്‍, കണ്‍പോളകളിലെ പ്രശ്നങ്ങള്‍ എന്നിവ പാടില്ല.


ലാസ്കറുടെ രണ്ടു ഒഴിവുകളാണുള്ളത്. യോഗ്യത: ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. കേരള മൈനര്‍ പോര്‍ട്ട്സ് /ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പോര്‍ട്ട്സ് നല്‍കിയിട്ടുള്ള ലാസ്കര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം. ഇതിന് പുറമെ കടലില്‍ ജോലി ചെയ്തുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശാരീരിക യോഗ്യത-  പൊക്കം: 5 അടി 4 ഇഞ്ച്. നെഞ്ചളവ്: നെഞ്ചളവ് 31 ഇഞ്ചും 1.5 ഇഞ്ച് വികാസവും ഉണ്ടായിരിക്കണം.


കാഴ്ച ശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തി ഉണ്ടായിരിക്കണം. വര്‍ണാന്ധത,സ്ക്വിന്റ്, കണ്ണിലെ മറ്റു പ്രശ്നങ്ങള്‍, കണ്‍പോളകളിലെ പ്രശ്നങ്ങള്‍ എന്നിവ പാടില്ല. നിശ്ചിത യോഗ്യതയുള്ള, തീരദേശ പൊലീസ് സ്റ്റേഷനുകളില്‍ ജോലി നോക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍, ഇലക്‍ഷന്‍ ഐ.ഡി. കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് ഇവയില്‍ ഏതെങ്കിലും ഒന്ന്)  രണ്ടു ഫോട്ടോ, വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, കണ്ണിന്റെ കാഴ്ച പരിശോധിച്ച സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 12 ന് രാവിലെ ഏഴു മണിക്ക് പൊന്നാനി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവണം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration