Wednesday, May 15, 2024
 
 
⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം
News

സ്ത്രീപക്ഷ നവ കേരളത്തിന് പുതുചരിത്രം

22 February 2024 11:05 PM

മൂവായിരത്തിലധികം സ്ത്രീകളുടെ സംഗമ വേദിയായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി


സ്ത്രീപക്ഷ നവ കേരളത്തിന് പുതുചരിത്രമെഴുതി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി. നവ കേരള സദസ്സിന് തുടർച്ചയായി നെടുമ്പാശ്ശേരിയിൽ സംഘടിപ്പിച്ച വനിതകളുമായുള്ള മുഖാമുഖം പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 3000ത്തിലധികം സ്ത്രീകളുടെ സംഗമ വേദിയായി നവ കേരള സ്ത്രീ സദസ്സ്.


\"\"


സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുമായി സംവദിച്ച മുഖാമുഖം -നവകേരള സ്ത്രീ സദസ്സിലേക്ക് രാവിലെ 7 മുതൽ തന്നെ സ്ത്രീകളുടെ ഒഴുക്കായിരുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജില്ലകളിൽ നിന്നുള്ള വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സ്ത്രീ സാന്നിധ്യത്താൽ സമ്പന്നമായിരുന്നു സിയാൽ കൺവെൻഷൻ സെൻ്റർ.


വിവിധ ഭാഗങ്ങളിൽ നിന്ന് അതിരാവിലെ മുതൽ സ്ത്രീകൾ വന്നുതുടങ്ങി. സ്ത്രീ സംഗമത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയവരുടെ പ്രഭാതത്തെ കൂടുതൽ ആവേശത്തിലാഴ്ത്തി ഗായിക പുഷ്പവതിയും സംഘവും അവതരിപ്പിച്ച ഗാനസന്ധ്യ. സംഗീത സാന്ദ്രമായ പകലിനൊപ്പം എട്ട് മുതൽ രജിസ്ട്രേഷൻ നടപടികളും ആരംഭിച്ചു. ജില്ലകളിൽ നിന്നും എത്തുന്നവർക്ക് സുഗമമായി രജിസ്ട്രേഷൻ നടത്താൻ 14 കൗണ്ടറുകളും ഒരുക്കിയിരുന്നു. ഇവർക്കായി കുടുംബശ്രീ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കി.


\"\"


നിറഞ്ഞുനിന്ന സദസ്സിലേക്ക് സ്ത്രീകളുമായി സംവദിക്കാൻ ഒമ്പതരയോടെ മുഖ്യമന്ത്രി കടന്നുവന്നു. സമസ്ത മേഖലകളിലും സ്ത്രീകൾക്ക് തല ഉയർത്തി ജീവിക്കാൻ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ സദസ്സിലുള്ള വനിതകൾക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നു. അങ്ങ് തന്നെ ഇനിയും മുഖ്യമന്ത്രിയായി വരണമെന്ന് സദസിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കവെ അഭ്യർഥനകളുമുണ്ടായി.


മന്ത്രിമാരായ വീണാ ജോർജ്, ആർ ബിന്ദു, കായികതാരങ്ങങ്ങളായ ഷൈനി വിൽസൺ, മേഴ്സിക്കുട്ടൻ, എം.ഡി വത്സമ്മ, നടി ഐശ്വര്യ ലക്ഷ്മി, നിലമ്പൂർ ആയിഷ, വൈക്കം വിജയലക്ഷ്മി, ശോഭന ജോർജ്, ദിവ്യ ഗോപിനാഥ്, കെ അജിത, നിഷ ജോസ് കെ മാണി, പി കെ മേദിനി, ടെസ്റ്റി തോമസ് തുടങ്ങി ജീവിത വഴിയിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ച സ്ത്രീകളുടെ സാന്നിധ്യവും സദസ്സിന് കൂടുതൽ ആത്മവിശ്വാസം നൽകി.


\"\"


മുഖാമുഖം പരിപാടിയുടെ ഭാഗമായി തങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും മുഖ്യമന്ത്രിക്കും മുമ്പാകെ തുറന്നു സംസാരിക്കാൻ നിരവധി സ്ത്രീകളാണ് മുന്നോട്ടുവന്നത്. 56 പേർ നേരിട്ടും 527 പേർ എഴുതിയും മുഖ്യമന്ത്രിക്ക് മുന്നിൽ വിവിധ നിർദേശങ്ങളും അഭിപ്രായങ്ങളും ചോദ്യങ്ങളും ഉന്നയിച്ചു. ചോദിച്ച ഓരോ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടിയും നൽകി. സ്ത്രീകളുടെ സംഗമമായ മുഖാമുഖം സദസ്സിന് ഉച്ചയ്ക്ക് ഒന്നരയോടെ സമാപനമായി.


ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മുഴുവൻ സമയവും ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളോടെ മെഡിക്കൽ ടീമിന്റെ പ്രവർത്തനവും സദസ്സിൽ ഉണ്ടായിരുന്നു. സ്ത്രീപക്ഷ കേരളം എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിവരങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള വനിതാ കമ്മീഷൻ, കുടുബശ്രീ, വനിതാ ശിശുവികസന വകുപ്പിൻ്റേത് ഉൾപ്പെടെ വിവിധ സ്റ്റാളുകളും വേദിയിലുണ്ടായി.സ്ത്രീപക്ഷ നവകേരളം എന്നപേരിൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ വകുപ്പ് പുറത്തിറക്കിയ ബുക്ക്ലെറ്റും എല്ലാവർക്കും ലഭ്യമാക്കി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration