Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

കേരളത്തെ അന്തർദേശീയ യോഗ കേന്ദ്രമാക്കും: മുഖ്യമന്ത്രി

17 February 2024 04:40 PM

 ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തെ അന്തർദേശീയ യോഗ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യോഗ ജീവിതശാസ്ത്രത്തിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച കൊളോക്യം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വർധിച്ചു വരുന്ന രോഗാതുരത, സാംക്രമികരോഗങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ എന്നിവയ്ക്കുള്ള പ്രതിരോധമെന്ന നിലയിൽ യോഗയുടെ സാധ്യതകൾ ഉപയോഗിക്കാവുന്നതാണ്. മികച്ച ആരോഗ്യ ശീലങ്ങളിലൂടെ മാത്രമേ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയൂ.


\"\"


ജീവിത ശൈലീ രോഗങ്ങൾക്കാവശ്യമായ വിവരശേഖരണവും ചികിൽസ സൗകര്യങ്ങൾക്കും സർക്കാർ നടപടി സ്വീകരിച്ചു. ജീവിതശൈലീ രോഗ പ്രതിരോധത്തിന് ആയിരം യോഗക്ലബ്ബുകളും ഗ്രാമപഞ്ചായത്തുകളിൽ കളിക്കളങ്ങളും ഇത്തരം കാഴ്ചപ്പാടോടെ വിഭാവനം ചെയ്തതാണ്. ആയുഷ് ഗ്രാമം പദ്ധതിയിലൂടെ ശാരീരികവും മാനസികവുമായ സന്തുലിതത്വം രോഗികൾക്ക് നൽകാൻ കഴിയുന്നു. തെറാപ്യൂട്ടിക് ചികിൽസ കേന്ദ്രങ്ങൾ സ്ത്രീകൾക്കും വയോജനങ്ങൾക്കും ഏറെ ഉപകാരപ്പെടുന്നു. കേരളത്തിന്റെ ഈ മേഖലയിലെ പ്രവർത്തനങ്ങളെ നീതി ആയോഗ് അഭിനന്ദിക്കുകയും ചെയ്തു. യോഗ, പ്രകൃതി ചികിൽസയിൽ ഇന്ത്യയിലാദ്യമായി ആശുപത്രി തുടങ്ങിയത് വർക്കലയിലാണ്. ഇത്തരത്തിൽ 14 യോഗ നാച്ചുറോപ്പതി കേന്ദ്രങ്ങൾ  ആരംഭിക്കുകയാണ്. ഒരു വാർഡിൽ കുറഞ്ഞത് 20 പേരെ ഉൾക്കൊള്ളിച്ചുള്ള യോഗ ഗ്രാമം പദ്ധതി വ്യത്യസ്തമായ ഇടപെടലാണ്.


600 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളിലൂടെ 600 മുഴുവൻ സമയ യോഗ പരിശീലകരെയും ആയുഷ് മിഷനിലൂടെ നിയോഗിച്ചു. മുഹമ്മ സമ്പൂർണ യോഗ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു. വയോജനങ്ങളുടെ വ്യായാമം ചെയ്യുന്നതിനുള്ള പരിമിതികൾക്ക് ഏറ്റവും നല്ല പരിഹാരമാണ് യോഗ.


\"\"


തിരുവനന്തപുരത്തെ അന്താരാഷ്ട്ര യോഗ കേന്ദ്രം ദേശീയ, അന്തർദേശീയ ടൂറിസ്റ്റുകൾക്കും സേവനം നൽകാൻ കഴിയുന്ന സ്ഥാപനമായിരിക്കും. യോഗയുടെ സാധ്യതകൾക്കായി ശ്രീ.എം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യ ശാസ്ത്രമടക്കമുള്ള മേഖലയിൽ യോഗയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കൊളോക്യത്തിലെ ചർച്ചക്ക് കഴിയട്ടെയെന്നും മുഖ്യമന്തി ആശംസിച്ചു. ചടങ്ങിൽ ശ്രീ.എം മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ശ്രീ.എം രചിച്ച യോഗ നിരീശ്വരർക്കും എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.


തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ എം.ആർ.ദാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി വി.പി.ജോയ് അധ്യക്ഷത വഹിച്ചു. മൗലാനാ ആസാദ് നാഷണൽ യൂണിവേഴ്‌സിറ്റി ചാൻസലറും സദ്‌സംഗ് ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റുമായ ശ്രീ.എം മുഖ്യപ്രഭാഷണം നടത്തി. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജി ഡയറക്ടർ പ്രൊഫ ചന്ദ്രഭാസ് നാരായണ, ആർ.സി.സി ഡയറക്ടർ രേഖ നായർ, കവിത നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.


\"\"


രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, ഇന്റർനാഷണൽ യോഗ റിസർച്ച് ഫൗണ്ടേഷൻ, റീജിയണൽ ക്യാൻസർ സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന കൊളോക്യം നാളെ 18ന് സമാപിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration