Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

നിഴലിലൂടെ വിസ്മയം തീർത്ത് പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും

11 October 2022 11:20 AM

\"\"


സദസിന് ആസ്വാദന മികവേകി തോൽപ്പാവകൂത്ത്


 


നിറഞ്ഞ സദസിനെ സാക്ഷിയാക്കി നിഴൽകൂത്തിലൂടെ സീതാ സ്വയം വരം. സീതയും രാമനും ലക്ഷ്മണനും രാവണനും വിദൂഷകനുമെല്ലാം തോൽപ്പാവകളായി വേദിയിൽ നിറഞ്ഞാടി. രാമായണ കഥകൾ വായിച്ചും കേട്ടും ശീലിച്ച മലയാളികൾക്ക് തോൽ പാവക്കൂത്തിലൂടെയുള്ള കമ്പരാമായണ കഥാവതരണം വേറിട്ട അനുഭവമായി.


കോഴിക്കോട് സ്വപ്ന നഗരിയിൽ മലബാർ ക്രാഫ്റ്റ് മേളയുടെ ഭാഗമായിട്ടായിരുന്നു ഈ നിഴൽക്കൂത്ത് അവതരണം.

രമായണത്തിലെ പ്രസക്തഭാഗങ്ങൾ വിഘ്‌നേശ്വര സ്തുതിയിലൂടെ തുടങ്ങി രാമ – സീത വിവാഹം, പഞ്ചവടി നിർമ്മാണം, ബാലിമോക്ഷം,രാമ രാവണ യുദ്ധം, പട്ടാഭിഷേകം തുടങ്ങി രാമായണ കഥയുടെ പ്രശസ്ത ഭാഗങ്ങൾ ഉൾക്കൊള്ളിച്ചായിരുന്നു നിഴൽപാവകൂത്ത് അവതരിപ്പിച്ചത്.


എണ്ണ വിളക്കുകളുടെ വെട്ടത്തിൽ അവതരിപ്പിച്ച പാവകൂത്ത് അവതരണ ശൈലി കൊണ്ടും ആസ്വാദന മികവുകൊണ്ടു ശ്രദ്ധേയമായി.

പ്രധാനമായും കമ്പരാമായണം ആസ്പദമാക്കിയുള്ള തോൽപാവക്കൂത്തിന് നൂറ്റിപത്തോളം തോൽ പാവകളും ചെണ്ട, കുഴിത്താളം, ഇടയ്ക്ക, ചിലങ്ക, ശംഖ് തുടങ്ങിയ വാദ്യ സംഗീതവും അകമ്പടിയേകി.


കേവലം ഒരു അനുഷ്‌ഠാന കലയായി ഒതുങ്ങാതെ പാവകൂത്തിനെ എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്ന് തോൽപ്പാവക്കൂത്ത് കലാകാരൻ പത്മശ്രീ രാമചന്ദ്രപുലവർ പറയുന്നു.

രാമചന്ദ്രപുലവരുടെ കുടുംബാംഗങ്ങളും ശിഷ്യന്മാരുമടക്കം എട്ടു പേരാണ് വ്രതശുദ്ധിയോടെ തോൽപാവക്കൂത്ത് അരങ്ങിൽ എത്തിച്ചത്.


അമ്പലങ്ങളിലും കൂത്തുമാടങ്ങളിലും അവതരിപ്പിക്കുന്ന തോൽപാവകളികളിൽ നിന്നു വ്യത്യസ്തമായി ഒന്നര മണിക്കൂർ ദൈർഘ്യമേറിയ തോൽപാവകളിയാണ് അരങ്ങിൽ അവതരിക്കപ്പെട്ടത്. മംഗളം പാടി പാവക്കൂത്ത് അരങ്ങൊഴിഞ്ഞപ്പോൾ ആസ്വാദകർ നിറഞ്ഞ മനസോടെ കരഘോഷം മുഴക്കി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration