Monday, May 12, 2025
 
 
⦿ INS വിക്രാന്ത് ലൊക്കേഷൻ തേടി വിളിച്ചയാൾ പിടിയിൽ ⦿ പാകിസ്താന്റെ മിറാഷ് യുദ്ധവിമാനം തകർത്ത് തരിപ്പണമാക്കി ⦿ ബിഎസ്എഫ് ജവാന്‍ പൂര്‍ണം ഷായുടെ മോചനത്തില്‍ അവ്യക്തത ⦿ അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു, കനത്ത സുരക്ഷ ⦿ പ്രധാനമന്ത്രി രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും ⦿ പാക് സൈന്യം ഭീകരര്‍ക്കായി നിലകൊണ്ടത് ദയനീയം; ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് സേന ⦿ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ബോംബ് ഭീഷണി ⦿ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി വിരാട് കോഹ്‍ലി ⦿ ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ; പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു’ ⦿ പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം; ശക്തമായി അപലപിച്ച്‌ ഇന്ത്യ ⦿ ആര്‍എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു ⦿ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം, ബ്ളാക്ക് ഔട്ട് ⦿ ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥിരീകരിച്ച് കേന്ദ്രം ⦿ അതിർത്തിയിലെ 26 സ്ഥലങ്ങളിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ⦿ IPS തലപ്പത്ത് അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി ⦿ പാകിസ്താന് സാമ്പത്തിക സഹായം നൽകരുത്; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു ⦿ പാകിസ്താന് വീണ്ടും തിരിച്ചടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ ⦿ 7 ഇടങ്ങളിൽ വീണ്ടും പാക് ഡ്രോൺ ആക്രമണം; തടഞ്ഞ് ഇന്ത്യ ⦿ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം ⦿ സ്കൂളിന് നേരെ പാക് ഷെല്ല് ആക്രമണം; 2 കുട്ടികൾ മരിച്ചു; 7 പുരോ​ഹതിർക്കും പരുക്കേറ്റു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു ⦿ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു ⦿ ഉറിയിൽ പാക് ഷെല്ലാക്രമണം; 45 കാരി കൊല്ലപ്പെട്ടു ⦿ സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു ⦿ ഒളിച്ചോടി പാക് പ്രധാനമന്ത്രി; ഔദ്യോഗിക വസതിക്ക് സമീപം സ്ഫോടനം ⦿ പാക് മിസൈലുകളും ഡ്രോണുകളും തകർത്ത എസ് 400 സുദർശൻ ചക്ര എന്താണ്? ⦿ ലിയോ പതിനാലാമന്‍ പുതിയ മാർപാപ്പ ⦿ പാക്ക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ; പാക് പൈലറ്റ് ഇന്ത്യൻ പിടിയിൽ ⦿ പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ ⦿ കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു ⦿ 27 വിമാനത്താവളങ്ങൾ അടച്ചു; 300ലധികം വിമാനസർവീസുകൾ റദ്ദാക്കി ⦿ ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനം ⦿ പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; 12 പാക് സൈനികര്‍ മരിച്ചു ⦿ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണു; അഞ്ച് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം
sports news

കൊൽക്കത്തയ്‌ക്കെതിരെ 111ന് ഓൾഔട്ടായ പഞ്ചാബിന് ഒടുവിൽ 16 റൺസ് വിജയം

15 April 2025 11:15 PM

റണ്ണൊഴുക്കുകൊണ്ട് ശ്രദ്ധേയമായ മത്സരങ്ങൾക്കിടെ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പഞ്ചാബ് കിങ്സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരമാണ് കൊണ്ട് ശ്രദ്ധേയമായത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് വെറും 15.3 ഓവറിൽ 111 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയെ 15.1 ഓവറിൽ 95 റൺസിന് എറിഞ്ഞിട്ടാണ് പഞ്ചാബ് അവിശ്വസനീയ വിജയം പിടിച്ചെടുത്തത്.

നാല് ഓവറിൽ 28 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചെഹലിന്റെ നേതൃത്വത്തിലാണ് പഞ്ചാബ് കൊൽക്കത്തയെ വീഴ്ത്തിയത്. മാർക്കോ യാൻസൻ 3.1 ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. സേവ്യർ ബാർട്‌ലെറ്റ്, അർഷ്ദീപ് സിങ്, ഗ്ലെൻ മാക്സ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

28 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്ത ആംക്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. രഘുവംശിക്കു പുറമേ രണ്ടക്കം കണ്ടത് ക്യാപ്റ്റൻ അജിൻക്യ രഹാനെ (17 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 17), ആന്ദ്രെ റസ്സൽ (11 പന്തിൽ ഒരു സിക്സും രണ്ടു ഫോറും സഹിതം 17) എന്നിവർ മാത്രം.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബും വൻ ബാറ്റിങ് തകർച്ചയെയാണ് അഭിമുഖീകരിച്ചത്. ബാറ്റിങ്ങിന്റെ ഒരു ഘട്ടത്തിൽ പോലും മേൽക്കൈ നേടാൻ പഞ്ചാബിന് സാധിച്ചില്ല. പ്രഭ്സിമ്രാൻ സിങ് (30 റൺസ്) പ്രിയാൻഷ് ആര്യ (22), ശശാങ്ക് സിങ് (18), സേവ്യർ ബാർട്‌ലെറ്റ് (11) നേഹൽ വധേര (10) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. 11 ഓവറുകൾ പിന്നിട്ടപ്പോഴേക്കും പഞ്ചാബിന്റെ എട്ടു ബാറ്റർമാർ പവലിയനിൽ തിരിച്ചെത്തിയിരുന്നു. എട്ടു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിൽ തകർന്ന ഘട്ടത്തിൽ ഒൻപതാം വിക്കറ്റിൽ ശശാങ്ക് സിങ്ങ്, സേവ്യർ ബാർട്‌ലെറ്റ് എന്നിവരുടെ ചെറുത്തുനിൽപ്പാണ് പഞ്ചാബിനെ മൂന്നക്കം കടത്തിയത്. ഒൻപതാം വിക്കറ്റിൽ ഇരുവരും ചേർന്ന് 25 പന്തിൽ 23 റൺസാണ് നേടിയത്. 16 ാം ഓവറിലെ മൂന്നാം പന്തിൽ പ‍ഞ്ചാബിന്റെ ഇന്നിങ്സ് അവസാനിച്ചു.

കൊൽക്കത്തയ്‌ക്കു വേണ്ടി ഹർഷിത് റാണ മൂന്നു വിക്കറ്റും വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും വൈഭവ് അറോറ, ആൻറിച് നോർട്യ എന്നിവർ ഓ

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration