Sunday, July 13, 2025
 
 
⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി ⦿ മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു ⦿ കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി ⦿ നജീബ് അഹമ്മദ് തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐയ്ക്ക് കോടതിയുടെ അനുമതി ⦿ വയനാട് ഉരുൾപൊട്ടൽ: യൂത്ത് കോൺഗ്രസ് പിരിച്ചത് 83 ലക്ഷം; ഒരു വീട് പോലും നിർമ്മിച്ചില്ല ⦿ കെഎസ്ആർടിസി ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു ⦿ പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു
news

സ്വിഗിയുടെ തട്ടിപ്പ്, ദൂരം കൂട്ടി കാണിച്ച് ഉപഭോക്താവിൽ നിന്ന് ഡെലിവറി ചാർജ് ഈടാക്കി: കമ്പനിക്ക് പിഴ ശിക്ഷ

04 November 2024 10:07 PM

ദൂരം കൂട്ടി കാണിച്ച് ഉപഭോക്താവിൽ നിന്ന് സ്വിഗി വൺ ഉപഭോക്താവിൽ നിന്ന് ഉയർന്ന ഡെലിവറി ചാർജ് ഈടാക്കിയ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോം സ്വിഗിക്ക് കനത്ത ശിക്ഷ. ഉപഭോക്താവിന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു.

ഹൈദരാബാദ് സ്വദേശിയായ എമ്മാഡി സുരേഷ് ബാബു എന്നയാൾ സ്വിഗിയുടെ വൺ മെമ്പർഷിപ്പ് എടുത്തിരുന്നു. നവംബർ ഒന്നിന് ഇദ്ദേഹം സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തു. പ്രസ്തുത ഹോട്ടലിൽ നിന്ന് സുരേഷിന്റെ വീട്ടിലേക്ക് 9.7 കിലോമീറ്റർ ആയിരുന്നു ദൂരം. എന്നാൽ തങ്ങളുടെ പ്ലാറ്റ്ഫോമിൽ കാണിച്ചത് 14 കിലോമീറ്റർ ദൂരമാണ്. തുടർന്ന് 103 രൂപ ഡെലിവറി ചാർജ് ആയി ഈടാക്കി.

ഗൂഗിൾ മാപ്പിലെ ഡിസ്റ്റൻസ് രേഖ സഹിതം സുരേഷ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു. സംഭവത്തിൽ കമ്മീഷന്റെ നോട്ടീസ് നിരാകരിച്ച സ്വിഗി കമ്പനി മറുപടി നൽകിയില്ല. ഇതോടെ കോടതി ഏകപക്ഷീയമായി പരാതി തീർപ്പാക്കി.

സുരേഷിനെ ഈടാക്കിയ ഡെലിവറി ചാർജ് ആയി 103 രൂപ തിരികെ നൽകാനും 350.48 രൂപ 9% പലിശ സഹിതം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. സുരേഷ് ബാബു നേരിട്ട് മാനസിക ബുദ്ധിമുട്ടിന് 5000 രൂപ നഷ്ടപരിഹാരമായും, 5000 രൂപ നിയമനടപടികൾക്ക് ചെലവായ വകയിലും നൽകാൻ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. ഇതിനെല്ലാം പുറമേ രംഗ റെഡ്ഢി ഡിസ്ട്രിക്ട് കമ്മീഷന്റെ ഉപഭോക്തൃ ക്ഷേമ ഫണ്ടിലേക്ക് 25,000 രൂപ അടയ്ക്കാനും സ്വിഗിയോട് ഉത്തരവിട്ടിട്ടുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration