Monday, June 02, 2025
 
 
⦿ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു ⦿ അണ്ണാ യൂണിവേഴ്സിറ്റി പീഡനക്കേസ് : പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവ് ⦿ കുവൈറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം: ആറുപേര്‍ മരിച്ചു ⦿ ദളിത് യുവതിയെ വ്യാജകേസില്‍ കുടുക്കിയ സംഭവം; പേരൂര്‍ക്കട എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം ⦿ വാഴാനി ഡാം ഷട്ടറുകൾ ശനിയാഴ്ച തുറക്കും ⦿ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; ഏഴ് മരണം, മൂന്ന് ജില്ലകളിൽ‌ അവധി ⦿ ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജു കൊലപാതകം: 9 ആർഎസ്എസുകാർ കുറ്റക്കാർ ⦿ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ റെഡ് അലേർട്ട് ⦿ നിലമ്പൂരില്‍ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി ⦿ മലപ്പുറം വളാഞ്ചേരിയില്‍ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നയാള്‍ രോഗമുക്തയായി ⦿ മണ്ണാർക്കാട് ബസിന് അടിയിൽപ്പെട്ട് എംപ്ലോയ്മെന്റ് ഓഫീസർ മരിച്ചു ⦿ സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ⦿ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം ⦿ മുങ്ങിയ കപ്പലിൽനിന്നുള്ള എണ്ണ തീരത്തേക്ക് പടർന്നിട്ടില്ല; മാലിന്യത്തിന്റെ ഉത്തരവാദിത്തം കപ്പൽ കമ്പനിക്ക് ⦿ കനത്ത മഴ, റെഡ് അലർട്ട്; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ⦿ മൂഴിയാർ ഡാമിന്‍റെ ഷട്ടർ ഉയർത്തി; കക്കാട്ടാറിന്‍റെ കരകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം ⦿ മാസപ്പിറവി കണ്ടില്ല; ജൂണ്‍ ഏഴിന് ബലി പെരുന്നാള്‍ ⦿ അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെ കേസ് ⦿ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; ഡിഎംകെയുമായി ധാരണയായതായി സൂചന ⦿ മാനേജരെ മർദിച്ചെന്ന പരാതി; മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദൻ ⦿ തീവ്രമഴ: റെഡ് അലർട്ട് തുടരും; മിന്നൽ പ്രളയം സൃഷ്ടിച്ചേക്കാം ⦿ തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍ ⦿ കനത്ത മഴ: ഊട്ടിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു ⦿ ആലുവയിൽ ട്രാക്കിൽ മരം വീണു; എറണാകുളം ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു ⦿ അബ്ദുൾ റഹീമിന്‌ 20 വർഷം തടവുശിക്ഷ; അടുത്ത വർഷം മോചിതനാകാം ⦿ മ‍ഴ കനക്കും! അടുത്ത മൂന്ന് മണിക്കൂറില്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ⦿ രാജ്യത്ത് ആയിരം കടന്ന് കൊവിഡ് കേസുകൾ ⦿ റെയിൽവേയുടെ ആദ്യത്തെ 9,000 HP ഇലക്ട്രിക് ലോക്കോമോട്ടീവ്‌ എഞ്ചിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി ⦿ ശക്തമായ കാറ്റിൽ കടയുടെ മേൽക്കൂര വീണ് പതിനെട്ടുകാരി മരിച്ചു ⦿ കനത്ത മഴ: കണ്ണൂർ, വയനാട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി ⦿ കോതമംഗലത്ത് ഭാര്യയ്ക്കു പിന്നാലെ ഭർത്താവും ജീവനൊടുക്കി ⦿ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി ⦿ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകും ⦿ നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്തും ദേഹത്തും പരിക്ക് ⦿ കണ്ണൂര്‍ മണ്ണിടിച്ചിലില്‍ ഒരു മരണം, ഒരാള്‍ക്ക് പരിക്കേറ്റു
sports news

സഞ്ജു തുടങ്ങി; ഹാര്‍ദിക് ഫിനിഷ് ചെയ്തു; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം

06 October 2024 10:54 PM

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം 79 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. സ്‌കോര്‍: ബംഗ്ലാദേശ്- 127 (19.5), ഇന്ത്യ 132/3 (11.5).

128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ അഭിഷേകിന് റണ്ണൗട്ടായി മടങ്ങേണ്ടിവന്നു. ഏഴ് പന്തില്‍ 16 റണ്‍സെടുത്താണ് അഭിഷേകിന്റെ മടക്കം.

പിന്നീടെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനൊപ്പം തകര്‍ത്തടിച്ചതോടെ ഇന്ത്യ അതിവേഗം മുന്നോട്ടുപോയി. ആറാം ഓവറില്‍ ക്യാപ്റ്റനും മടങ്ങേണ്ടിവന്നു. 14 പന്തില്‍ 29 റണ്‍സെടുത്ത സൂര്യകുമാറിനെ മുസ്തഫിസുര്‍ റഹ്‌മാനാണ് പുറത്താക്കിയത്. ജാകര്‍ അലിക്കായിരുന്നു ക്യാച്ച്.

പകരമെത്തിയ അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ കൂട്ടുപിടിച്ച് സഞ്ജു ആക്രമണം തുടര്‍ന്നു. എട്ടാം ഓവറില്‍ സഞ്ജുവും മടങ്ങി. 19 പന്തില്‍ ആറ് ബൗണ്ടറിയടക്കം 29 റണ്‍സ് അടിച്ചെടുത്താണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പവിലിയനിലെത്തിയത്. പിന്നീട് ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ തകര്‍പ്പന്‍ വെടിക്കെട്ടിലൂടെ ഇന്ത്യയെ അതിവേഗം വിജയത്തിലെത്തിച്ചു. 16 പന്തില്‍ പുറത്താവാതെ 35 റണ്‍സുമായി ഹാര്‍ദിക്കും 15 പന്തില്‍ 16 റണ്‍സുമായി നിതീഷ് കുമാറും പുറത്താവാതെ നിന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration