രാജ്കോട്ട് തീപിടുത്തം; സംസ്ഥാന സർക്കാരിനെ വിശ്വസിക്കാനാവില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി
രാജ്കോട്ട് ഗെയിമിങ് സെന്ററിലെ തീപിടിത്തത്തില്‍ സംസ്ഥാന സർക്കാരിനെ വിശ്വസിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈകോടതി.
സംഭവത്തില്‍ സർക്കാരിന്റെയും രാജ്കോട്ട് മുൻസിപ്പല്‍ കോർപ്പറേഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ കോടതി രൂക്ഷമായി വിമർശിച്ചു. അപകടത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ലൈസൻസോ അഗ്നിരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് രണ്ടു വർഷത്തോളം ഗെയിമിങ് സെന്റർ പ്രവർത്തിച്ചതെന്ന വിവരം അറിയിച്ചപ്പോഴായിരുന്നു സർക്കാരിനെ വിശ്വസിക്കാനാവില്ലെന്ന് കോടതി പ്രതികരിച്ചത്. ഗെയിമിങ് സെന്ററിന് പ്രവർത്തനാനുമതി തേടിയിരുന്നില്ലെന്ന് പറഞ്ഞ മുൻസിപ്പല്‍ കോർപ്പറേഷനെയും കോടതി രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. ഗെയിമിങ് സെന്റർ നിയമവിരുദ്ധമായി പ്രവർത്തിക്കുമ്ബോള്‍ മുൻസിപ്പല്‍ ഉദ്യോഗസ്ഥർ എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു.