സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി; തോറ്റത് ഇന്നിങ്സിനും 32 റൺസിനും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി. 163 റണ്‍സ് ഒന്നാം ഇന്നിങ്‌സ് കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മുഴുവൻ വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് എടുത്തത്. 76 റൺസ് എടുത്ത വിരാട് കോലിയും 26 റൺസ് എടുത്ത ശുഭ്മാൻ ഗില്ലും മാത്രമാണ് റൺസ് രണ്ടക്കം കടത്തിയത്. രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, ആർ.അശ്വിൻ എന്നിവർ ഒറ്റ റൺസ് പോലും എടുക്കാതെയാണ് പുറത്തായത്. പരമ്പരയിൽ ഇതോടെ 1–0ന് ദക്ഷിണാഫ്രിക്ക മുന്നിലായി. സ്‌കോര്‍: ഇന്ത്യ - 245/10, 131/10, ദക്ഷിണാഫ്രിക്ക: 408/10.
ഒന്നാം ഇന്നിങ്‌സിനു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), യശസ്വി ജയ്‌സ്വാള്‍ (5), ശുഭ്മാന്‍ ഗില്‍ (26), ശ്രേയസ് അയ്യര്‍ (6), കെ.എല്‍.രാഹുല്‍ (4), ആര്‍. അശ്വിന്‍ (0), ശാര്‍ദുല്‍ ഠാക്കൂര്‍ (2), ജസ്പ്രീത് ബുംറ (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ റൺ നേട്ടം. ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സിന് പുറത്തായിരുന്നു. 163 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കാനും അവര്‍ക്കായി. അഞ്ചിന് 256 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 152 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷമാണ് പുറത്തായത്.