Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
News Sports

ഖേൽ രത്നയും അർജുന അവാർഡും തിരിച്ചുനൽകും; പ്രധാനമന്ത്രിക്ക് കത്തെഴുതി വിനേഷ് ഫൊഗട്ട്

26 December 2023 11:29 PM

ഗുസ്തി ഫെഡറേഷൻ തിര‍ഞ്ഞെടുപ്പിന് പിന്നാലെ ശക്തമായ കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നു. ​ഗുസ്തി താരങ്ങളായ സാക്ഷി മാലിക് കരിയർ അവസാനിപ്പിച്ചും ബജ്റം​ഗ് പൂനിയയും വിജേന്ദർ സിം​ഗും പദ്മശ്രീ തിരിച്ചുനൽകിയും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിനേഷ് ഫൊഗട്ട്. ഇന്ത്യയ്ക്ക് കോമൺവെൽത്ത് ​ഗെയിംസിലും ഏഷ്യൻ ​ഗെയിംസിലും സ്വർണം നേടി നൽകിയ താരമാണ് ഫൊ​ഗട്ട്. അവാർഡ് തിരിച്ചുനൽകുന്നതായി അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതി.

'സാക്ഷി മാലിക് ​ഗുസ്തി കരിയർ അവസാനിപ്പിച്ചു. ബജ്റം​ഗ് പൂനിയ പദ്മശ്രീ തിരികെ നൽകി. ഒളിംപിക്സ് മെഡൽ ജേതാക്കളായ താരങ്ങൾ ഇത്തരം തീരുമാനങ്ങൾ എടുത്തതിന് കാരണം രാജ്യത്തിന് അറിയാം. താങ്കൾ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ ഇക്കാര്യങ്ങൾ അറിയണം. വിനേഷ് ഫൊ​ഗട്ടെന്ന ഞാൻ ഈ രാജ്യത്തിന്റെ മകളാണ്. മുൻ വർഷങ്ങളിൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ ഈ കത്തിൽ പറയുന്നു.'

'2016ൽ സാക്ഷി മാലിക് ഒളിംപിക്സ് മെഡൽ വിജയിയായി. താങ്കളുടെ സർക്കാർ സാക്ഷിയെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രാചരണത്തിന്റെ ബ്രാൻഡ് അംബാസിഡറാക്കി. അന്ന് ഈ രാജ്യത്തെ വനിതാ താരങ്ങൾ സന്തോഷിച്ചു. ഇന്ന് സാക്ഷി ​ഗുസ്തി അവസാനിക്കുമ്പോൾ ഞാൻ 2016 വീണ്ടും ഓർക്കുന്നു. സർക്കാർ പരസ്യത്തിന് വേണ്ടി മാത്രമാണോ രാജ്യത്ത് വനിതാ താരങ്ങൾ. സാക്ഷിയുടെ കരിയർ അവസാനിച്ചിരിക്കുന്നു. ഇനി അത്തരം പരസ്യ ബോർഡുകൾക്ക് പ്രസക്തിയില്ല. '

'സർക്കാർ പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് ഞങ്ങൾ എതിർപ്പ് പറഞ്ഞിട്ടില്ല. താങ്കളുടെ സർക്കാർ രാജ്യത്തെ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്നുവെന്ന് കരുതി. ഒളിംപിക്സ് മെഡൽ വിജയിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. എന്നാൽ ഇന്ന് ആ സ്വപ്നം നശിക്കുകയാണ്. അടുത്ത തലമുറയിലെ വനിതാ താരങ്ങൾക്ക് ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.'

'ഞങ്ങൾ സമരം നടത്തിയപ്പോഴും ബ്രിജ്ഭൂഷൺ തന്റെ ആധിപത്യം നിലനിർത്തി. അയാൾ മാധ്യമങ്ങളോട് നടത്തുന്ന പ്രസ്താവനകൾ കേൾക്കാൻ താങ്കളുടെ ജീവിതത്തിലെ അഞ്ച് മിനിറ്റ് മാറ്റിവെക്കുക. അയാൾ എന്താണ് ചെയ്തതെന്ന് താങ്കൾക്കറിയാം. താരങ്ങളെ അപമാനിക്കാനുള്ള ഒരവസരവും ബ്രിജ്ഭൂഷൺ പാഴാക്കിയിട്ടില്ല. അനേകം താരങ്ങളുടെ കരിയർ ബ്രിജ്ഭൂഷൺ നശിപ്പിച്ചിട്ടുണ്ട്. '

'ഒരുപാട് തവണ ഞാൻ ഇതെല്ലാം മറക്കാൻ ശ്രമിച്ചിട്ടുണ്ട്. താങ്കളെ കണ്ടപ്പോൾ എല്ലാക്കാര്യങ്ങളും താൻ വിശദീകരിച്ചിട്ടുണ്ട്. ഒരു വർഷമായി ‍ഞങ്ങൾ നീതിയ്ക്കായി പോരാടുകയാണ്. ആരും ഞങ്ങളെ ശ്രവിക്കുന്നില്ല. ഈ അവാർഡുകൾക്ക് ഞങ്ങളുടെ ജീവനേക്കാൾ വിലയുണ്ട്. ഞങ്ങൾ ഈ അവാർഡ് നേടിയപ്പോൾ ഈ രാജ്യം സന്തോഷിച്ചു. നീതിക്കായി പോരാടിയപ്പോൾ ഞങ്ങൾ രാജ്യദ്രോഹികളായി. ഞങ്ങൾ രാജ്യദ്രോഹികളാണോയെന്ന് പ്രധാനമന്ത്രി പറയണം. ബജ്റം​ഗ് പദ്മശ്രീ തിരിച്ചുനൽകിയപ്പോൾ എന്റെ ഹൃദയം തകർന്നുപോയി. എനിക്ക് ഈ പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ എന്റെ അമ്മ വീട്ടിലും സമീപത്തും മധുരം വിതരണം ചെയ്തു. വിനേഷിനെ ടി വിയിൽ കാണാൻ എല്ലാവരോടും പറഞ്ഞു.'

'ഞാൻ പലതവണ ആലോചിച്ചു. ഞങ്ങളുടെ സമരം ടി വിയിൽ കാണുമ്പോൾ എന്റെ അമ്മ എന്താവും കരുതുക. ഒരമ്മ തന്റെ മകളെ കാണാൻ പാടില്ലാത്ത അവസ്ഥയാണത്. മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരത്തിനും അർജുന അവാർഡിനും എന്റെ ജീവിത്തിൽ ഇനി പ്രസക്തിയില്ല. അത് താങ്കൾക്ക് തിരികെ നൽകുന്നു.' വിനേഷ് ഫൊ​ഗട്ട്, ഈ രാജ്യത്തിന്റെ മകൾ എന്നെഴുതിയാണ് കത്ത് അവസാനിക്കുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration