Thursday, May 09, 2024
 
 
⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു
News Sports

ഓസ്‌ട്രേലിയക്ക് ആറാം ലോക കിരീടം; മുന്നിൽ നിന്ന് നയിച്ച് 'ഹെഡ്'

19 November 2023 09:26 PM

20 വർഷം മുമ്പത്തെ ചരിത്രം ആവർത്തിച്ചു. നരേന്ദ്ര മോഡിയുടെ പേരുള്ള സ്‌റ്റേഡിയത്തിൽ ഒന്നരലക്ഷം കാണികളെ നിശബ്‌ദരാക്കിക്കൊണ്ട്‌ കങ്കാരുപ്പടയ്‌ക്ക്‌ ആറാം ഏകദിന ക്രിക്കറ്റ്‌ ലോക കിരീടം. ടൂർണമെന്റിലെ 10 മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യയെ ആറ്‌ വിക്കറ്റിനാണ്‌ മഞ്ഞപ്പട തോൽപ്പിച്ചത്‌. അന്ന്‌ റിക്കി പോണ്ടിങ്ങായിരുന്നെങ്കിൽ ഇന്ന്‌ ഓപ്പണർ ട്രാവിസ്‌ ഹെഡ്‌ ആണ്‌ ഓസ്‌ട്രേലിയക്ക്‌ അനായാസജയം ഒരുക്കിയത്‌. 120 പന്തുകൾ നേരിട്ട ഹെഡ്‌ 137 റൺസ്‌ നേടി ജയത്തിന്‌ രണ്ട്‌ റൺ അകലെയാണ്‌ പുറത്തായത്‌. ഒരുഘട്ടത്തിൽ മൂന്നിന്‌ 47 എന്ന നിലയിൽ പതറിയ ഓസ്‌ട്രേലിയയെ ഹെഡ്‌ മാർനസ്‌ ലബുഷെയ്‌നെ കൂട്ടുപിടിച്ച്‌ വിജയത്തിലേക്ക്‌ എത്തിക്കുകയായിരുന്നു. 110 പന്തുകൾ നേരിട്ട് ലബുഷെയ്‌ൻ 58 റൺസെടുത്തു.

ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യയെ കെ എൽ രാഹുൽ (66), വിരാട് കോഹ് ലി (54), രോഹിത് ശർമ (47) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക്‌ തുടക്കം തിരിച്ചടിയുടെതായിരുന്നു. യുവതാരം ശുഭ്മൻ ഗില്ലിന് (4) ഫൈനലിന്റെ സമ്മർദ്ദം താങ്ങാൻ കഴിഞ്ഞില്ല. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്.

പത്തോവറിൽ 80 കടന്ന ഇന്ത്യൻ സ്കോർ പിന്നീട് ഉയർന്നില്ല. രോഹിത്തിന് പിന്നാലെ കളത്തിലിറങ്ങിയ ശ്രേയസ് അയ്യർ (4) റൺസുമായി മടങ്ങി. പാറ്റ് കമ്മിൻസാണ്‌ താരത്തെ പുറത്താക്കിയത്. 81/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ കെ എൽ രാഹുലും കോഹ് ലിയും ചേർന്ന് 15.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. ആദ്യ 20 ഓവറില്‍ 115 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. അർധ സെഞ്ചറി തികച്ച കോഹ് ലി കമ്മിന്‍സിന്റെ പന്തിന് മുമ്പിൽ കുടുങ്ങി. സൂര്യകുമാര്‍ യാദവിന് പകരം കളത്തിലിറങ്ങിയ രവീന്ദ്ര ജഡേജയ്ക്കും ഓസീസ് ബോളിം​ഗിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഒമ്പത് റൺസെടുത്ത ജഡേജ ഹെയ്‌സല്‍വുഡിന്റെ പന്തിലാണ് പുറത്തായത്. തുടർന്ന് കളത്തിലെത്തിയ സൂര്യകുമാര്‍ യാദവുമായി ചേർന്ന് കെ എൽ രാഹുൽ 40.5 ഓവറില്‍ ടീം സ്‌കോര്‍ 200 കടത്തി. 107 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെ അകമ്പടിയോടെ 66 റണ്‍സെടുത്ത രാഹുൽ സ്റ്റാര്‍ക്ക് മുന്നിൽ വീണു. പിന്നീട് വന്നവർക്കൊന്നും കളത്തിൽ പിടിച്ചു നിൽക്കാനായില്ല. മുഹമ്മദ് ഷമി (6), ജസ്പ്രീത് ബുംറ (1) എന്നിവർ കൂടാരം കയറി. 18 റൺസെടുത്ത സൂര്യകുമാർ യാദവ് വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി മടങ്ങി. 50 ഓവറിന്റെ അവസാന പന്തിൽ കുൽദീപ് യാദവ് (10) റൺഔട്ടായി. മുഹമ്മദ് സിറാജ് (9) റൺസെടുത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration