ദക്ഷിണാഫ്രിക്കയേയും തകർത്ത് ഇന്ത്യ ; ജയം 243 റണ്ണിന്, ജഡേജയ്‌ക്ക് അഞ്ച് വിക്കറ്റ്; കോഹ്‌ലിക്ക് ചരിത്ര സെഞ്ച്വറി
ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്‌ക്ക് 243 റണ്ണിന്റെ വമ്പൻജയം. സ്‌പിന്നിന് അനുകൂലമായ പിച്ചിൽ ഇന്ത്യ പടുത്തുയർത്തിയ 327 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 83 റണ്ണിന് കൂടാരം കയറി. തുടർച്ചയായ എട്ടാം ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചു. സ്‌കോർ: ഇന്ത്യ 326/5. ദക്ഷിണാഫ്രിക്ക 83 (27.1 ഓവർ).
രോഹിത് ശർമ്മ നൽകിയ വെടിക്കെട്ട് തുടക്കത്തിന്റെ പിൻബലത്തിൽ വിരാട് കോഹ്‌ലിയും (121 പന്തിൽ പുറത്താകാതെ 101) ശ്രേയസ് അയ്യരും (87 പന്തിൽ 77) ഇന്ത്യക്കായി മികച്ച സ്‌കോർ പടുത്തുയർത്തി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്‌ത്തിയത്. മുഹമ്മദ് ഷമിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഒരു വിക്കറ്റ് മുഹമ്മദ് സിറാജിനാണ്.
വിരാട് കോഹ്‌ലിയുടെ ചരിത്ര സെഞ്ച്വറിക്കാണ് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷിയയത്. 35ാം പിറന്നാള്‍ ദിനത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുൽക്കറിന്റെ 49 ഏകദിന സെഞ്ച്വറികളുടെ റെക്കോര്‍ഡ് നേട്ടത്തില്‍ ഇനി കോഹ്‌ലിയുടെ പേരും.