Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
News Sports

വമ്പൻ ജയത്തോടെ ഇന്ത്യ സെമിയിൽ

02 November 2023 09:16 PM

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ റെക്കോര്‍ഡ് വിജയവുമായി ഇന്ത്യ. ഹിറ്റ്മാനും സംഘവും ഉയര്‍ത്തിയ 358 റണ്‍സ് പിന്തുടര്‍ന്ന ലങ്ക 52 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ പ്രകടനമാണ് 'മെന്‍ ഇന്‍ ബ്ലു'വിന് സ്വപ്‌നം വിജയം സാധ്യമാക്കിയത്. ഷമിയെ കൂടാതെ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി. ഇന്നത്തെ വിജയത്തോടെ ഇന്ത്യ സെമി ബെര്‍ത്ത് ഉറപ്പിച്ചു. ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്.

ചേസിനിറങ്ങിയ' ലങ്കയ്ക്ക് അവശ്വസിനീയമായിരുന്നു കാര്യങ്ങള്‍. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടി ബുംമ്രയാണ് പേസാക്രമണം ആരംഭിച്ചത്. നിസ്സങ്കയെ വിക്കറ്റിന് മുന്നില്‍ കുരുക്കിയായിരുന്നു ബുംമ്ര മാജിക്. തൊട്ടുപിന്നാലെ രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി സിറാജ് ആക്രമണത്തിന്റെ വേഗം കൂട്ടി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ദിമുത്ത് കരുണാരത്‌നയെ വിക്കറ്റിനു മുന്‍പില്‍ കുരുക്കിയായിരുന്നു സിറാജിന്റെ വിക്കറ്റ് വേട്ടയുടെ തുടക്കം. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ സദീര സമര വിക്രമയേയും (0) സിറാജ് മടക്കി.

രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസിനെ (1) കൂടെ സിറാജ് പുറത്താക്കിയതോടെ മൂന്ന് റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ശ്രീലങ്ക തകര്‍ന്നു. പത്താം ഓവറില്‍ സ്‌പെല്ലിനെത്തിയ ഷമി കാര്യങ്ങള്‍ പൂര്‍ണമായും ലങ്കയില്‍ നിന്ന് പിടിച്ചെടുത്തു. ചരിത് അസലങ്കയായിരുന്നു (1) ഷമിയുടെ ആദ്യ ഇര. പിന്നീട് ദുഷന്‍ ഹേമന്ദയെയും ദുഷ്മന്ത ചമീരയെയും സംപൂജ്യരാക്കി മടക്കി. ആറാമനായി ക്രീസിലെത്തിയ എയ്ഞ്ചലോ മാത്യൂസാണ് മധ്യനിരയില്‍ അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്. 25 പന്തില്‍ 12 റണ്‍സ് നേടിയ മാത്യൂസിനെ ഷമി ബൗള്‍ഡാക്കിയതോടെ തകര്‍ച്ച പൂര്‍ണം. 14-ാം ഓവറില്‍ എട്ടാം വിക്കറ്റ് വീഴുമ്പോള്‍ ലങ്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ 29 റണ്‍സ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration