അയിത്തം അവകാശമാണെന്ന വാദം സമ്മതിക്കില്ല; ആദ്യമായി അമ്പലത്തില്‍ പോകുന്നയാളല്ല താനെന്നും മന്ത്രി
അയിത്തം അവകാശമാണെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ക്ഷേത്രചടങ്ങിനിടെ ജാതി വിവേചനം നേരിട്ടുവെന്നത് മന്ത്രിയുടെ തെറ്റിദ്ധാരണയാണെന്ന അഖില കേരള തന്ത്രി സമാജത്തിന്റെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇല്ലാതാക്കിയത് തിരിച്ചുകൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ട്. അതിന് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യമായി അമ്പലങ്ങളില്‍ പോകുന്ന ആളല്ല താന്‍. നിരവധി അമ്പലങ്ങളില്‍ പോകുന്ന ആളാണ്. അമ്പലത്തിന് അകത്ത് വെച്ചല്ല ഈ സംഭവം നടക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ വെച്ചാണ്. ആനുകൂല്യങ്ങള്‍ ലഭിച്ചാല്‍ മാത്രം ഡിസ്‌ക്രിമിനേഷന്‍ അവസാനിക്കുന്നില്ല. രാജ്യത്ത് ദളിത് വേട്ട വര്‍ധിക്കുകയാണ്. ചോദ്യം ചെയ്തില്ലെങ്കില്‍ അത് കേരളത്തിലേക്കും നീളുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
ക്ഷേത്രചടങ്ങില്‍ തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നുവെന്ന മന്ത്രിയുടെ വിമര്‍ശനം തെറ്റിദ്ധാരണ മൂലമാണെന്നാണ് അഖില കേരള തന്ത്രി സമാജം ഇന്ന് വിശദീകരിച്ചത്. ദേവ പൂജ കഴിയുന്നത് വരെ പൂജാരി ആരെയും സ്പര്‍ശിക്കാറില്ല. അതിന് ബ്രാഹ്‌മണനെന്നോ അബ്രാഹ്‌മണനെന്നോ വ്യത്യാസം ഇല്ല. മേല്‍ ശാന്തി പൂജയ്ക്കിടയിലാണ് വിളക്ക് കൊളുത്താന്‍ എത്തിയത്. അദ്ദേഹത്തിന്റെ പ്രവൃത്തി അയിത്താചാരത്തിന്റെ ഭാഗമായല്ലെന്നും അഖില കേരള തന്ത്രി സമാജം പറഞ്ഞിരുന്നു.
ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല. ഇക്കാര്യത്തിൽ ബ്രാഹ്മണ അബ്രാഹ്മണ ഭേദമില്ല. മാസങ്ങൾക്ക് ശേഷമുള്ള വിവാദത്തിൽ ദുഷ്ടലാക്ക് സംശയിക്കുന്നുവെന്ന് തന്ത്രി സമാജം വാർത്താകുറിപ്പിൽ പറയുന്നു. മന്ത്രിയുടെ ജാതി വിവേചന വെളിപ്പെടുത്തലിലാണ് അഖില കേരള തന്ത്രി സമാജത്തിൻ്റെ വിശദീകരണം.