ആദിത്യ-എല്‍1ന്‍റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്ന്
സൗരദൗത്യ ഉപഗ്രഹമായ ആദിത്യ-എല്‍1ന്‍റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്ന്. രാവിലെ 11.45നാണ് ഭൂമിയുടെ ഏറ്റവും അടുത്തഭ്രമണപഥത്തില്‍ നിന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തല്‍ പ്രക്രിയ.
ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
വൃത്താകൃതിയിലുള്ള, ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തില്‍ നിന്ന് ദീര്‍ഘവൃത്താകൃതിയിലുള്ള അടുത്ത ഭ്രമണപദത്തിലേക്ക് ഉയര്‍ത്തുകയാണ് ഐ.എസ്.ആര്‍.ഒയുടെ ഇന്നത്തെ ലക്ഷ്യം. തുടര്‍ന്ന് മൂന്നു തവണ കൂടി ഉപഗ്രഹത്തിന്‍റെ ഭ്രമണപഥം ഉയര്‍ത്തും. 16 ദിവസം ഭൂമിയുടെ ഭ്രമണത്തില്‍ സഞ്ചരിച്ച ശേഷമായിരിക്കും ആദിത്യയുടെ തുടര്‍യാത്ര. 125 ദിവസം സഞ്ചരിച്ചു ഡിസംബറില്‍ പേടകം ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച പോയന്‍റില്‍ എത്തും. 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ലക്ഷ്യസ്ഥലം. സൂര്യനെ കൊറോണയെ പറ്റിയും താപനിലയെ പറ്റിയും സൗരക്കാറ്റിനെ പറ്റിയും അഞ്ചു വര്‍ഷം ആദിത്യ പഠിക്കും.ഏഴു പേലോഡുകളാടു ഗവേഷണത്തിനായി ആദിത്യയില്‍ ഒരുക്കിയിട്ടുള്ളത്.