Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
Technology

ബഹിരാകാശത്തിലെ മലയാളി തിളക്കം; സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള അശ്വിൻ

02 August 2023 03:14 PM

ചാന്ദ്രദൗത്യത്തിൽ അഭിമാന നേട്ടം കൈവരിച്ച ഇന്ത്യയ്ക്ക് മറ്റൊന്ന് കൂടിയുണ്ട് അഭിമാനിക്കാൻ. പ്രത്യേകിച്ച് മലയാളികൾക്ക്. സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒന്നിന് മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേര് നൽകി. ഇതോടെ സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള രണ്ടാമത്തെ മലയാളിയാവുകയാണ് ഈ ചെർപ്പുളശ്ശേരിക്കാരൻ.

മലയാളക്കരയ്ക്ക് ഒന്നാകെ അഭിമാനിക്കാൻ ഇടനൽകുന്ന ഒന്നാണ് ഡോ. അശ്വിന്‍ ശേഖറിന് ലഭിച്ച ആദരവ്. സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒന്ന് ഇനി അശ്വിന്റെ പേരിൽ അറിയപ്പെടും. രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടനയാണ് സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹം 33938-ന് അശ്വിന്റെ പേര് നൽകിയത്. യുഎസിലെ അരിസോണയിൽനടന്ന രാജ്യാന്തരസമ്മേളനത്തിലാണ്‌ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വ്യാഴത്തിനും ചൊവ്വയ്ക്കും ഇടയിൽ വലയം ചെയ്യുന്ന വ്യത്യസ്ത ഛിന്നഗ്രഹ മേഖലയിൽപ്പെട്ട 33938 ഗ്രഹത്തിന് അശ്വിന്റെ പേരിട്ടത്‌. ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ ഉൽക്കാ ശാസ്ത്രജ്ഞൻ എന്നാണ്‌ അശ്വിനെ രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന വിശേഷിപ്പിച്ചത്‌.

2000 ജൂണിൽ കണ്ടെത്തിയ ഛിന്നഗ്രഹത്തിന് സൂര്യനെ വലയം വെക്കാൻ 4.19 വർഷം വേണം. ശാസ്ത്രമേഖലയിലെ സംഭാവനകൾ അംഗീകരിച്ച്‌ ഛിന്നഗ്രഹങ്ങൾക്ക് വ്യക്തികളുടെ പേരുകൾ നൽകാറുണ്ട്. സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള രണ്ടാമത്തെ മലയാളിയാണ് അശ്വിൻ. തലശേരിക്കാരനായ വൈനു ബാപ്പുവാണ് ആദ്യമലയാളി. ജ്യോതിശാസ്ത്ര രംഗത്ത് കേരളത്തിൽ നിന്ന് കൂടുതൽ പ്രതിഭാധനരെ കണ്ടെത്തി, അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് വേണ്ടതെന്നാണ് അശ്വിന്റെ പക്ഷം. അട്ടപ്പാടി ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ ആദിവാസി – പിന്നാക്ക വിഭാഗക്കാരായ കുട്ടികളുടെ ഉന്നമനത്തിനും ജ്യോതിശാസ്ത്ര പഠന രംഗത്തേക്ക് അവരെ കൊണ്ടുവരാനുമായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്നും അശ്വിൻ പറഞ്ഞു.

ചെർപ്പുളശ്ശേരി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു അശ്വിന്റെ സ്കൂൾ പഠനം. തിരുവനന്തപുരം, തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കോളേജ് പഠനവും പൂർത്തിയാക്കി. ശേഷം യുകെയിൽ നിന്ന് പിഎച്ച്ഡിയും നേടിയാണ് ജ്യോതിശാസ്ത്ര ഗവേഷണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചത്. നിലവിൽ ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ ഒബ്സർവേറ്ററി ഉൽക്കാ പഠനസംഘത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായാണ് ജോലി ചെയ്യുന്നത്. നാട്ടിൻപുറത്തെ സാധാരണ സ്‌കൂളിലെ പഠനം വെച്ച് കൊണ്ട് സ്വയപ്രയത്നവും കഠിനാധ്വാനവും കൈമുതലാക്കിയാൽ ഒട്ടേറെ ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഡോ. അശ്വിൻ ശേഖർ എന്ന മലയാളി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration