‘അറസ്റ്റ് പ്രതീക്ഷിക്കുന്നു’; കെ സുരേന്ദ്രൻ
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസ് അതിക്രമങ്ങളെയും നടപടികളെയും ശക്തമായി നേരിടും. സിപിഐഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും സുരേന്ദ്രന്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കെ സുരേന്ദ്രന്‍ പറഞ്ഞത്: ”എന്നെ അറസ്റ്റ് ചെയ്യുമായിരിക്കും. അതൊക്കെയായിരിക്കും കേരള പൊലീസിന്റെ ഉദേശം. എന്നെ ലക്ഷ്യം വയ്ക്കുന്നത് വ്യക്തിപരമായിട്ടല്ല, ബിജെപിയുടെ അമരത്തിരിക്കുന്ന ആളെന്ന നിലയിലാണ്. ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനാണ്. മുന്‍പ് എന്നെ അറസ്റ്റ് ചെയ്തപ്പോഴുണ്ടായ അനുഭവം പിണറായി വിജയന്‍ ഓര്‍മിക്കുന്നതായിരിക്കും നല്ലത്. ഞാനിതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. ഇതൊന്നും പ്രതീക്ഷിക്കാതെ പൊതുജീവിതത്തിന് ഇറങ്ങിയിട്ടുള്ളവരല്ല ബിജെപി പ്രവര്‍ത്തകര്‍. പൊലീസ് അതിക്രമങ്ങളെയും നടപടികളെയും ശക്തമായി നേരിടും. 300ഓളം കേസുകള്‍ എന്റെ പേരിലുണ്ട്. അങ്ങനെയൊരാളില്‍ നിന്ന് വെറൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പ്രതികാരരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കും.”
”അപകടം സംഭവിച്ച്, കാറും പണവും നഷ്ടപ്പെട്ടപ്പോള്‍ ധര്‍മ്മരാജന്‍ അദ്ദേഹത്തിന് അറിയുന്ന ആള്‍ക്കാരെ വിളിച്ചിട്ടുണ്ടായിരിക്കും. അതിലെന്താണ് തെറ്റ്. എന്നെ ചിലപ്പോള്‍ വിളിച്ചിട്ടുണ്ടാകും. ധര്‍മ്മരാജന്റെ പേരില്‍ സ്പിരിറ്റ് കേസുണ്ടോയെന്ന് എനിക്ക് എങ്ങനെ അറിയാന്‍ സാധിക്കും. എല്ലാവരുടെയും പൂര്‍വ്വകാലം അന്വേഷിച്ചിട്ട് ഫോണ്‍ എടുക്കാന്‍ പറ്റില്ലല്ലോ. കൊടകരക്കേസുമായി ബിജെപിയെ ഒരിക്കലും ബന്ധപ്പെടുത്താന്‍ സാധിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസും സിപിഐഎമ്മും ഒരുവിഭാഗം മാധ്യമങ്ങളും തെറ്റായ വാര്‍ത്തകളാണ് സൃഷ്ടിക്കുന്നത്. മഞ്ചേശ്വരത്തെ കെ സുന്ദരയെ കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങള്‍ അറിയുന്നത്. നിയമം അനുസരിച്ച് പണം കൊടുക്കുന്നവനും വാങ്ങുന്നവരും ഒരുപോലെ കുറ്റക്കാരാണ്. പിന്നെ എന്താണ് എന്നെ മാത്രം പ്രതിയാക്കിയത്.”