കൗമാരക്കാര്‍ക്ക് ഫൈസര്‍ വാക്സിന്‍ നൽകും; അനുമതി നല്‍കി അമേരിക്ക
വാഷിങ്ടണ്‍: 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ അമേരിക്കയുടെ അനുമതി. കോവിഡ് -19 മഹാമാരിയ്ക്കെതിരായ പോരാട്ടത്തിലെ സുപ്രധാന നടപടിയാണിതെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) പറഞ്ഞു. യുഎസില്‍ ഏകദേശം 260 ദശലക്ഷം ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ട്രയല്‍ വിജയകരമായി യുഎസിലെ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കുന്നതിന് ഇതിനകം അടിയന്തിര ഉപയോഗ അംഗീകാരം നല്‍കി കഴിഞ്ഞു. 12-15 വയസ്സ് പ്രായമുള്ള 2,260 കുട്ടികളില്‍ ഫൈസര്‍, ബയോ എന്‍ടെക് എന്നിവയുടെ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കൗമാരക്കാരില്‍ വാക്സിന്‍ ഉപയോഗിക്കുന്നതിന് സിഡിസി കമ്മിറ്റി അംഗീകാരം നല്‍കിയാല്‍ രോഗപ്രതിരോധ മരുന്നുകള്‍ നല്‍കി തുടങ്ങും.
ന്യൂയോര്‍ക്കിലെയും ഒറിഗോണിലെയും ഏറ്റവും വലിയ സര്‍വകലാശാലകളില്‍ ചിലത് അടുത്ത സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്ബ് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്സിറ്റി, ഒറിഗണ്‍ സര്‍വകലാശാല, വെസ്റ്റേണ്‍ ഒറിഗോണ്‍ സര്‍വകലാശാല എന്നിവയാണ് തിങ്കളാഴ്ച ഈ നിയമം പ്രഖ്യാപിച്ചത്.
ജൂലൈ നാലിനകം രാജ്യത്തെ ജനസംഖ്യയുടെ 70% പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ നല്‍കാനുള്ള പദ്ധതി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. മിക്ക സംസ്ഥാനങ്ങളും സമ്ബദ്‌വ്യവസ്ഥ വീണ്ടും തുറന്നു. ചില സംസ്ഥാനങ്ങള്‍ അടുത്ത മാസത്തിനുള്ളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യും.