"നീലരാവിൽ" മ്യൂസിക് ആൽബം പുറത്തിറങ്ങി
ജബല്‍പുര്‍: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവര്‍ ഇന്‍ജക്ഷന്‍റെ വ്യാജ മരുന്ന് വിറ്റ കേസില്‍ മധ്യപ്രദേശിലെ വി.എച്ച്.പി നേതാവടക്കം മൂന്നുപേര്‍ക്കെതിരെ കേസ. ജബല്‍പുര്‍ വി.എച്ച്.പി പ്രസിഡന്‍റ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെയാണ് ഒരു ലക്ഷത്തിലേറെ വ്യാജ റെംഡിസിവര്‍ വിറ്റതിന് കേസെടുത്തിരിക്കുന്നത്.
ജബല്‍പുര്‍ വി.എച്ച്.പി പ്രസിഡന്‍റ് സരബ്ജീത് സിങ് മോക്ക, ദേവേന്ദ്ര ചൗരസ്യ, സ്വപന്‍ ജെയ്ന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സ്വപന്‍ ജെയ്നെ സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സരബ്ജീത്തും ദേവേന്ദ്രയും ഒളിവിലാണെന്ന് ജബല്‍പുര്‍ എ.എസ്.പി രോഹിത് കഷ്വാനി പറഞ്ഞു.
ജബല്‍പുരിലെ സിറ്റി ഹോസ്പിറ്റലിന്‍റെ ഉടമയാണ് സരബ്ജീത് സിങ് മോക്ക. ദേവേന്ദ്ര ചൗരസ്യ ഇയാളുടെ മാനേജരാണ്. ഫാര്‍മ കമ്ബനികളുമായുള്ള ഡീലര്‍ഷിപ്പുള്‍പ്പെടെ കൈകാര്യം ചെയ്യുന്നയാളാണ് സ്വപന്‍ ജെയ്ന്‍. ഇവര്‍ക്കെതിരെ ഐ.പി.സി 274, 275, 308, 420 വകുപ്പുകളും ദുരന്ത നിവാരണ നിയമം, ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമം തുടങ്ങിയവയും ചുമത്തിയിട്ടുണ്ട്.
സരബ്ജീത്തിന് സര്‍ക്കാറിലെ മുതിര്‍ന്ന മന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. ഇന്‍ഡോറില്‍നിന്ന് സരബ്ജീത്തിന് 500 വ്യാജ റെംഡിസിവര്‍ മരുന്നു കിട്ടിയെന്നും അത് തന്‍റെ ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് 35,000-40,000 രൂപ നിരക്കില്‍ വിറ്റെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഉപ്പും ഗ്ലൂക്കോസും മിക്സ് ചെയ്ത് വ്യാജ മരുന്നുണ്ടാക്കി വില്‍ക്കുന്ന റെംഡിസിവര്‍ റാക്കറ്റിനെ കുറിച്ചു കൂടുതല്‍ അന്വേഷണത്തിന് സി.ബി.ഐയെ ചുമതലപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒരു ലക്ഷം വ്യാജ ഇഞ്ചക്ഷന്‍ മരുന്നുകള്‍ ഉണ്ടാക്കി ഇന്‍ഡോറിലും ജബല്‍പുരിലും വിറ്റ റാക്കറ്റിനെ തകര്‍ക്കാന്‍ നടപടികള്‍ ശക്തമാക്കണമെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം വിവേക് ടാന്‍ഖ ആവശ്യപ്പെട്ടു.