ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം
കൊവിഡ് വ്യാപനത്തില്‍ ഇലക്ഷന്‍ കമ്മീഷന് പങ്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര . മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനത്തിനു പിന്നാലെയാണ് പ്രതികരണം. പ്രതികൂല സാഹചര്യമുണ്ടായിട്ടും തിരഞ്ഞെടുപ്പ് മാറ്റിവെക്കാതെ പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സുശീല്‍ ചന്ദ്ര പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഘട്ടത്തിലും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. അവസാന രണ്ട് ഘട്ടങ്ങള്‍ ലയിപ്പിച്ചു ഒറ്റ ഘട്ടമാക്കാനുള്ള അഭ്യര്‍ത്ഥന മാത്രമാണ് ലഭിച്ചതെന്നും, അവസാന ഘട്ടത്തില്‍ തിരഞ്ഞെടുപ്പില്‍ മാറ്റം വരുത്തുന്നത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നതു കൊണ്ട് തിരഞ്ഞെടുപ്പില്‍ മാറ്റം വരുത്തുന്നതിനെ പറ്റി ഇലക്ഷന്‍ കമ്മിഷന്‍ ആലോചിച്ചിരുന്നില്ലെന്നും സുശീല്‍ ചന്ദ്ര വ്യക്തമാക്കി .
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രോട്ടോക്കോള്‍ പാലിക്കാനുള്ള നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്കാത്തതിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇലക്ഷന്‍ കമ്മീഷന് അനുകൂലമായി നിലപാട് എടുത്തിട്ടുണ്ടെന്നും രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ഇലക്ഷന്‍ കമ്മിഷന് പങ്കിലെന്നും സുശീല്‍ ചന്ദ്ര വ്യക്തമാക്കി .
പശ്ചിമ ബംഗാളില്‍ 82.2 ശതമാനവും അസമില്‍ 82.3 ശതമാനം, പുതുച്ചേരിയില്‍ 83.4 ശതമാനവും , കേരളത്തില്‍ 74.5 ശതമാനവും , തമിഴ്‌നാട്ടില്‍ 73.6 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിരുന്നു. കൊവിഡ് ബാധിച്ചവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരവും തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു . നിയമസഭ തിരഞ്ഞെടുപ്പിന് കൊവിഡ് സാഹചര്യം പ്രതികൂലമായി ബാധിച്ചിട്ടും, എല്ലാ സംസ്ഥാനങ്ങളിലും കൃത്യമായി തിരഞ്ഞെടുപ്പ് നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സുശീല്‍ ചന്ദ്ര വ്യക്തമാക്കി.