കിടിലം ഫിറോസിനെ ക്യാപ്റ്റനാക്കാൻ ബിഗ്ബോസ് കൂട്ടുനിന്നോ...?
കിടിലം ഫിറോസിനെ ക്യാപ്റ്റനാക്കാൻ ബിഗ്ബോസ് കൂട്ടുനിന്നോ...?
(എപ്പിസോഡ് 34)
തലക്കെട്ട് കണ്ട് ഞെട്ടേണ്ട.
ക്യാപ്റ്റൻസി ടാസ്കിന് ശേഷം പുറത്തു ചർച്ചചെയ്യപ്പെട്ട പ്രധാന സംശയമായിരുന്നു ഇത്. രമ്യയാണ് വിഷയത്തിന് തുടക്കംകുറിച്ചത്.
ഒപ്പം ഒരു കൂട്ടരും എത്തി. ക്യാപ്റ്റൻസി ടാസ്കിൽ മത്സരിച്ചത് മൂന്നു പേരായിരുന്നു. ഋതു മന്ത്ര, കിടിലം ഫിറോസ്, മണിക്കുട്ടൻ. ശാരീരികവും മാനസികവുമായ ഒരു ഗെയിം ആയിരുന്നു ക്യാപ്റ്റൻസി ടാസ്കിൽ ഒരുക്കിയിരുന്നത്. (ഇന്നത്തെ എപ്പിസോഡ് കണ്ടവർക്ക് അറിയാൻ സാധിക്കും.) മൂന്നുപേർക്കും വ്യത്യസ്ത നിറത്തിലുള്ള കയറുകളാണ് നൽകിയത് എന്നായിരുന്നു ചർച്ച. ചർച്ചയ്ക്കിടയിൽ മണിക്കുട്ടൻ എത്തുകയും, താൻ പോരാടിയത് ഭീമനോടാണ് എന്ന് ഉപമിച്ചാണ് വിഷയം അവസാനിപ്പിച്ചത്. വരുന്ന ശനിയാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാൽ മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിംപലിൻ്റെ മാറിമറയുന്ന നിലപാടുകളെ ഭാഗ്യലക്ഷ്മി ചോദ്യം ചെയ്യുന്നത് ഇന്നത്തെ എപ്പിസോഡിനെ കുറച്ചുകൂടി നന്നാക്കി എന്ന് വേണം പറയാൻ. സ്ഥിരമായി ബിഗ്ബോസ് കാണുന്ന പ്രേക്ഷകർ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യമാണ് ഭാഗ്യലക്ഷ്മി ഇന്ന് ചോദിച്ചത്.
കഴിഞ്ഞ മൂന്നുദിവസമായി മജിസിയ, ഡിംപൽ, രമ്യ എന്നിവർ നോബിക്കെതിരെ നിരന്തരമായ ആക്രമണങ്ങൾ അഴിച്ചു വിടുകയാണ്. പക്ഷേ അത് മറ്റുള്ളവരിലേക്ക് എത്താൻ വൈകുകയാണ്. മോഹൻലാൽ വരുന്ന എപ്പിസോഡിൽ ഇവർ അത് തുറന്നു പറയും എന്ന് പ്രതീക്ഷിക്കുന്നു. ഇക്കഴിഞ്ഞ ആഴ്ചയിൽ തുടർന്നുവന്ന നോബിയുടെ മൗനം ഇന്ന് മാറിയിരിക്കുന്നു എന്ന് നിസംശയം പറയാം.
അതിനിടയിൽ ഏറെ രസകരമാകാൻ പോകുന്നത് നാളത്തെ എപ്പിസോഡാണ്. അതിൻ്റെ പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തു വിട്ടിട്ടുണ്ട്. സൂര്യയുമായി ജയിലിനകത്ത് വച്ച് സജ്ന-ഫിറോസ് ദമ്പതികൾ ഏറ്റുമുട്ടുന്നു. വീണ്ടും ഒരു കരച്ചിൽ എപ്പിസോഡ് കൂടി പ്രതീക്ഷിക്കാം.
ഈ ആഴ്ച ചിലപ്പോൾ സൂര്യ ബിഗ്ബോസ് ഹൗസിൽ നിന്ന് പുറത്തു പോയേക്കാം.
നിയമലംഘനം നടത്തിയതിന് ഡിംപൽ സജ്‌ന-ഫിറോസ് എന്നിവരെ പണിഷ്മെൻ്റോ, സസ്പെൻഷനോ കൊടുക്കുമെന്ന് പ്രതീക്ഷിക്കാം
പറയത്തക്ക വിശേഷങ്ങൾ ഇല്ല എങ്കിലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഒരു ദിനം കടന്നു പോയി.