The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

'തമിഴ്‌നാട് ഗവര്‍ണ്ണര്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു';ആര്‍എന്‍ രവിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി സുപ്രീംകോടതി. തമിഴ്‌നാട് ഗവര്‍ണ്ണര്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആരോപിച്ചു. ഭ…

Kerala21 Mar 2024, 11:42 PM 33,120
'തമിഴ്‌നാട് ഗവര്‍ണ്ണര്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു';ആര്‍എന്‍ രവിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി സുപ്രീംകോടതി. തമിഴ്‌നാട് ഗവര്‍ണ്ണര്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആരോപിച്ചു. ഭരണഘടനാപരമായി സ്വീകരിക്കേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ നാളെ ഉത്തരവ് പുറപ്പെടുവിക്കുമെന്നുമാണ് സുപ്രീംകോടതിയുടെ താക്കീത്. കെ പൊന്മുടിയുടെ മന്ത്രിസഭാ പുനപ്രവേശനം തടഞ്ഞ നടപടിയിലാണ് തമിഴ്‌നാട് ഗവര്‍ണ്ണറെ സുപ്രീംകോടതി കടുത്ത ഭാഷയില്‍ ശാസിച്ചത്.

തമിഴ്‌നാട് ഗവര്‍ണ്ണര്‍ ആര്‍എന്‍ രവിക്കെതിരായ അതിരൂക്ഷ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്, കെ പൊന്മുടിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുകയാണ് വേണ്ടത്. ഒരാളെ മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് ചെയ്യണം. ഗവര്‍ണ്ണര്‍ ആര്‍എന്‍ രവിയുടെ നടപടി ഗൗരവമായി കാണുന്നു. ഗവര്‍ണ്ണര്‍ സ്വീകരിക്കേണ്ട നടപടി ഇതല്ല. ഗവര്‍ണ്ണര്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കണം. നിയമാനുസൃതം സ്വീകരിക്കേണ്ട നടപടി ഗവര്‍ണ്ണര്‍ സ്വീകരിക്കണം. ഇല്ലെങ്കില്‍ നാളെ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

ആലങ്കാരികമാണ് ഗവര്‍ണ്ണര്‍ പദവി. ശിക്ഷാവിധി സ്റ്റേ ചെയ്തു എന്നാല്‍ സ്റ്റേ ചെയ്തു എന്നാണര്‍ത്ഥം. കെ പൊന്മുടിയുടെ സത്യപ്രതിജ്ഞ അനുവദിക്കേണ്ടതില്ലെന്ന് ഗവര്‍ണറെ ആരാണോ ഉപദേശിച്ചത്, ആ ഉപദേശം ശരിയല്ല. കെ പൊന്മുടിയുടെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നിട്ടും മന്ത്രിയാക്കാന്‍ അനുവദിക്കില്ല എന്നാണോ? ഭരണഘടനാ ധാര്‍മ്മികതയ്ക്ക് വിരുദ്ധമാണ് കെ പൊന്മുടിയുടെ സത്യപ്രതിജ്ഞ എന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകും? ഭരണഘടന അനുസരിച്ചില്ല ഗവര്‍ണ്ണര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു.

Share this story

Share

Related Stories