The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെസുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതിഅടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതിപയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചുഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണം : ഡോ ആന്റണി മണ്ണുമ്മൽ സി എം ഐB.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരംകുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനുംതിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കുംഅയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജിഇന്നത്തെ സ്വര്‍ണവില അറിയാംകള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായിവര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കിപിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെസുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതിഅടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതിപയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചുഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണം : ഡോ ആന്റണി മണ്ണുമ്മൽ സി എം ഐB.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരംകുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനുംതിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കുംഅയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജിഇന്നത്തെ സ്വര്‍ണവില അറിയാംകള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായിവര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കിപിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കും

വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ തൊഴിൽമേഖലയുമായി ബന്ധപ്പെടാനാകണം: മുഖ്യമന്ത്രി

അക്കാദമിക വ്യവസായ മേഖലകൾ പരസ്പരം ബന്ധപ്പെടാത്ത സാഹചര്യം മാറി പഠനകാലയളവിൽ തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുളള തൊഴിൽ മേഖലയുമായി ബന്ധപ്പെടാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഭ…

Kerala11 Dec 2024, 6:05 PM 30,456
വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ തൊഴിൽമേഖലയുമായി ബന്ധപ്പെടാനാകണം: മുഖ്യമന്ത്രി

അക്കാദമിക വ്യവസായ മേഖലകൾ പരസ്പരം ബന്ധപ്പെടാത്ത സാഹചര്യം മാറി പഠനകാലയളവിൽ തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുളള തൊഴിൽ മേഖലയുമായി ബന്ധപ്പെടാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള കണക്ട് കരിയർ ടു ക്യാമ്പസ്, ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങിയ പദ്ധതികൾ അക്കാദമിക വ്യാവസായിക സഹകരണം ഉറപ്പുവരുത്താൻ സഹായകമായ ഇടപെടലുകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഉദ്യമ 1.0 യുടെ സമാപന സമ്മേളനം മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


\"\"


ലോകത്താകമാനം സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും സാങ്കേതിക രംഗത്താകെയും ചടുലമായ മാറ്റങ്ങൾ സംഭവിക്കുകയാണ്. മുമ്പൊക്കെ വിദ്യാഭ്യാസം വേറെ, തൊഴിൽ വേറെ എന്നൊരു ധാരണ നിലനിന്നിരുന്നു. എന്നാൽ കാലക്രമത്തിൽ അതിനു മാറ്റം വരുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയത്തിനു കൂടുതൽ മേൽക്കൈ ഉണ്ടാവുകയാണ് ചെയ്യുന്നത്.


2050 ഓടെ ലോകത്ത് ഉയർന്നുവരുന്ന ഭൂരിഭാഗം തൊഴിലുകളും ശാസ്ത്ര – സാങ്കേതിക – എഞ്ചിനീയറിംഗ് മേഖലകളിൽ നിന്നായിരിക്കുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്. എന്നാൽ പലപ്പോഴും സാങ്കേതിക വിദ്യാഭ്യാസവും വ്യവസായ മേഖലയും പരസ്പരം ബന്ധപ്പെടാതെ കിടന്ന ഒരവസ്ഥ ഉണ്ടായിരുന്നു. സാങ്കേതിക വിദ്യാഭ്യാസം ഒരു വഴിക്ക് നടക്കുന്നു. അതിനുശേഷം ചില കമ്പനികൾ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ തൊഴിൽ നൽകുന്നതിനായി തെരഞ്ഞെടുക്കുന്നു. പിന്നീട് അവരുടേതായ ചില ബ്രിഡ്ജ് കോഴ്‌സുകൾ പഠിപ്പിച്ച് വിദ്യാർത്ഥികളെ തൊഴിലാളികളായി ആ സ്ഥാപനത്തിന്റെ ഭാഗമാക്കുന്നു. ഇതാണ് പൊതുവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിനു മാറ്റം ഉണ്ടാവേണ്ടതുണ്ട്.


അക്കാദമിക വ്യാവസായിക സഹകരണം ഉറപ്പുവരുത്താൻ സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ തുടർച്ചയായാണ് കോൺക്ലേവിനെ സർക്കാർ കാണുന്നത്. തൊഴിൽസേനയ്ക്ക് സഹായകരമാകുംവിധമുള്ള നൈപുണ്യം വിദ്യാർത്ഥികളിൽ എത്തിക്കാനും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സംരംഭകരും തമ്മിലുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കാനും ലോകത്താകമാനം ഉണ്ടാകുന്ന നൂതന മുന്നേറ്റങ്ങൾക്കനുസൃതമായുള്ള അക്കാദമിക പഠന ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാനും  കോൺക്ലേവിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺക്ലേവിലൂടെ ഉയർന്നുവന്ന ആശയങ്ങൾ ക്രോഡീകരിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് തയ്യാറാക്കിയ വിഷൻ ഡോക്യുമെന്റ് മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദുവിന് കൈമാറി പ്രകാശനം ചെയ്തു.


മന്ത്രി ഡോ ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രദത്തൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, കൊളീജിയേറ്റ് എജ്യൂക്കേഷൻ ഡയറക്ടർ സുധീർ കെ, ടിസിഎസ് കേരള വൈസ് പ്രസിഡന്റ് ദിനേശ് പി തമ്പി, ടെക്നിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ ഷാലിജ് പി ആർ,  ഉദ്യമ കോഓർഡിനേറ്റർ ഡോ ആശാലത ആർ തുടങ്ങിയവർ സംബന്ധിച്ചു.


Share this story

Share

Related Stories