The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024-നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വോട്ടര്&#x200…

Kerala19 Mar 2024, 11:10 PM 28,201
ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024-നുള്ള ഒരുക്കങ്ങള് ജില്ലയില് പുരോഗമിക്കുന്നതായി ജില്ലാ കലക്ടര് വി.ആര് കൃഷ്ണതേജ വാര്ത്താ സമ്മേളനത്തില് അറിയിച്ചു.



വോട്ടര്മാരുടെ എണ്ണം



തൃശൂരില് ഇത്തവണ 25,90,721 വോട്ടര്മാരാണ് ഉള്ളത്. 13,52,552 സ്ത്രീ വോട്ടര്മാരും 12,38,114 പുരുഷ വോട്ടര്മാരും 55 ട്രാന്സ്‌ജെന്ഡര് വോട്ടര്മാരുമാണുള്ളത്. 85 വയസ്സിലധികം പ്രായമുള്ള വോട്ടര്മാര്– 25489. 26,747 ഭിന്നശേഷിക്കാരായ വോട്ടര്മാരാണുള്ളത്.



ആകെ 2319 പോളിങ് സ്റ്റേഷനുകൾ



ജില്ലയില് 1194 ലോക്കേഷനുകളിലായി 2319 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. സ്ത്രീകളുടെ നേതൃത്വത്തില് പൂര്ണമായും പ്രവര്ത്തിക്കുന്ന പോളിങ് ബൂത്തുകളും 10 ശതമാനം മാതൃകാ പോളിങ് ബൂത്തുകളും സജ്ജമാക്കും.



85+, ഭിന്നശേഷിക്കാർക്ക് ഹോം വോട്ടിങ് സൗകര്യം



85 വയസ്സിലധികം പ്രായമുള്ളവര്ക്കും, 40 ശതമാനത്തിലധികം ഭിന്നശേഷിക്കാരായവരെന്ന് സാഷ്യപത്രമുള്ളവര്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന് ഹോം വോട്ടിങ് സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം പോസ്റ്റല് വോട്ടിങിനായി ഫോം 12 ഡി ബൂത്ത് ലെവല് ഓഫീസര്മാര് വിതരണം തുടങ്ങി.


മൈക്രോ ഒബ്സര്വര് അടക്കമുള്ള പ്രത്യേക പോളിംഗ് ടീം മുന്കൂര് അറിയിപ്പോടെ ഇവരുടെ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തും. ഈ വോട്ടര്മാരുടെ പട്ടിക, സന്ദര്ശന സമയം സംബന്ധിച്ച് സ്ഥാനാര്ഥികളെയും രാഷ്ട്രീയ പാര്ട്ടികളെയും അറിയിക്കുന്നതാണ്. ഇത്തരത്തില് ഹോം വോട്ടിങ് സൗകര്യം സ്വീകരിച്ച വോട്ടര്മാര്ക്ക് പോളിങ് സ്റ്റേഷനില് വോട്ട് ചെയ്യാന് അര്ഹതയുണ്ടാവില്ല.




വിവിധ സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി



ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിന് സബ് കലക്ടര് മുഹമ്മദ് ഷെഫീക്കിനെയും ചെലവ് നിരീക്ഷണത്തിന് ഫിനാന്സ് ഓഫീസറെയും നോഡല് ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. മീഡിയ സര്ട്ടിഫിക്കേഷന് ആന്ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി.), വിവിധ സ്‌ക്വാഡുകള് എന്നിവയും രൂപീകരിച്ചു.


26 എം.സി.സി സ്‌ക്വാഡ്, 39 ഫ്‌ളൈയിങ് സ്‌ക്വാഡ്, 39 സ്റ്റാറ്റിക് സര്വൈലന്സ് ടീം, 26 ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ്, 26 വീഡിയോ സര്വൈലന്സ് ടീം എന്നിവര് ചട്ടലംഘനങ്ങൾ നിരീക്ഷിക്കും. കൂടാതെ 24×7 സി-വിജില് ആപ്പ് മുഖേന ലഭിക്കുന്ന പരാതികള് പരിശോധിക്കുന്നതിന് ഒരു ടീമും ജില്ലാ കണ്ട്രോള് റൂമും സജ്ജമാക്കിയിട്ടുണ്ട്.




പ്രധാന തീയതികൾ



തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപന പ്രകാരം സ്ഥാനാര്ഥികള്ക്ക് ഏപ്രില് നാല് വരെ നാമനിര്ദേശ പത്രിക സമര്പ്പിക്കാം.

നാമനിര്ദേശ പത്രിക സൂഷ്മപരിശോധന- ഏപ്രില് അഞ്ച്.

നാമനിര്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തീയതി- ഏപ്രില് എട്ട്.

വോട്ടെടുപ്പ്- ഏപ്രില് 26 (വെള്ളിയാഴ്ച)

വോട്ടെണ്ണല്– ജൂണ് നാല് (ചൊവ്വാഴ്ച).

ജൂണ് ആറിന് തിരഞ്ഞെടുപ്പ് പ്രക്രിയകള് പൂര്ത്തിയാകും. ജൂണ് ആറ് വരെയാണ് പെരുമാറ്റച്ചട്ടം നിലവില് ഉണ്ടാവുക.



കലക്ടറേറ്റ് എക്‌സിക്യൂട്ടീവ് ഹാളില് നടന്ന വാര്ത്താ സമ്മേളനത്തില് സബ് കലക്ടര് മുഹമ്മദ് ഷെഫീക്ക്, എ.ഡി.എം ടി.മുരളി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര് എം.സി ജ്യോതി തുടങ്ങിയവര് പങ്കെടുത്തു.


Share this story

Share

Related Stories