The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

വിസി നിയമനടപടികളിൽ സുപ്രീംകോടതി വിധിയും യുജിസി റെഗുലേഷൻ അംഗീകരിക്കാൻ ചാൻസിലർ തയ്യാറാവണം

വി സി നിയമന നടപടികളിൽ സുപ്രീം കോടതി വിധിയും യുജിസി റെഗുലേഷനും അംഗീകരിക്കാൻ ബഹു.ചാൻസലർ തയ്യാറാവാണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങളായഅഡ്വ. ജി മുരളീധരൻ,ഡോ. ഷിജൂഖാൻ,ആർ രാജേഷ് Ex.MLA, ഡോ. എസ് ജയൻ,എന്നിവർ സംയ…

Kerala18 Feb 2024, 7:15 PM 34,869
വിസി നിയമനടപടികളിൽ സുപ്രീംകോടതി വിധിയും യുജിസി റെഗുലേഷൻ അംഗീകരിക്കാൻ ചാൻസിലർ തയ്യാറാവണം
വി സി നിയമന നടപടികളിൽ സുപ്രീം കോടതി വിധിയും യുജിസി റെഗുലേഷനും അംഗീകരിക്കാൻ ബഹു.ചാൻസലർ തയ്യാറാവാണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങളായ
അഡ്വ. ജി മുരളീധരൻ,
ഡോ. ഷിജൂഖാൻ,ആർ രാജേഷ് Ex.MLA, ഡോ. എസ് ജയൻ,
എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കേരള സർവകലാശാലയുടെ ചാൻസിലർ
ഉൾപ്പെടെയുള്ള പദവികളും ഭരണസംവിധാനങ്ങളും
സർവകലാശാല നിയമപ്രകാരമാണ് നിലവിൽവന്നതെന്നും ചാൻസലർ ഉൾപ്പടെയുള്ളവർക്ക് ഈ നിയമം ബാധകമാണെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു .ചാൻസിലറും പ്രോ-ചാൻസിലറും സെനറ്റംഗങ്ങളാണ്. ചാൻസിലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കുമ്പോൾ വൈസ്ചാൻസിലറല്ല;ചാൻസിലറാണ് ചെയർ ചെയ്യേണ്ടതെന്ന് സർവകലാശാല ആക്റ്റ് വ്യക്തമാക്കുന്നു.കേരള സർവകലാശാല ആക്ടിലെ ചാപ്റ്റർ മൂന്നിൽ 8(2) പ്രകാരം ചാൻസലറുടെ അഭാവത്തിൽ ചാൻസലറുടെ എല്ലാ ഉത്തരവാദിത്തങ്ങളും പ്രോ-ചാൻസിലർക്ക് നിർവ്വഹിക്കാം.
പ്രോ- ചാൻസിലർ സെനറ്റിൽ ചെയർ ചെയ്തത് നിയമപ്രകാരമാണ് . ചാൻസലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരിക്കുകയും പ്രോ- ചാൻസിലർ പങ്കെടുക്കുകയും ചെയ്യുമ്പോൾ യോഗം ചെയർ ചെയ്യാൻ പ്രോ-ചാൻസിലർക്ക് അവകാശമുണ്ട്. അതിനായി പ്രോ-ചാൻസിലറെ ആരും ചുമതലപ്പെടുത്തേണ്ടതില്ല . ആ അധികാരം ആക്റ്റിൽ വ്യക്തമാണ്. വസ്തുത ഇതായിരിക്കെ ഈ വിഷയത്തിന്മേൽ തെറ്റായ കാര്യങ്ങളാണ് ചാൻസിലർ പൊതുസമക്ഷം പറയുന്നത്. ഇതിലൂടെ സർവ്വകലാശാലയാണ് അപമാനിക്കപ്പെടുന്നത്.

വൈസ്ചാൻസിലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയെ തീരുമാനിക്കണമെന്ന് യു.ജി.സി റെഗുലേഷൻ 2018 ൽ വ്യവസ്ഥയില്ല. യുജിസി റഗുലേഷൻ 2018 അനുസരിച്ചാണ് വി.സി നിയമനം നടത്തേണ്ടത് എന്ന ഉത്തരവ്‌ ബഹു.സുപ്രീംകോടതിയുടേതാണ്. സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഉണ്ടായിരിക്കണമെന്ന് റെഗുലേഷൻ 2018 വ്യക്തമാക്കുന്നുണ്ട്. എന്നാൽ കമ്മിറ്റിയിലെ മറ്റു പ്രതിനിധികൾ ആരായിരിക്കണമെന്ന് നിശ്ചയിക്കാൻ ചാൻസിലർക്ക് അവകാശമില്ല.

സർവകലാശാല ആക്റ്റിലെയും റഗുലേഷൻ 2018 ലെയും വ്യവസ്ഥകൾ പാലിച്ച് നിയമനം നേടിയ വി.സിമാരോടെല്ലാം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതും ഇതേ ചാൻസിലറാണ്; ഇപ്പോൾ ഉദ്ദേശിക്കുന്നത് വി.സി നിയമനത്തിനാണോ വി.സി നിയമനം നിയമകുരുക്കിലാക്കാനാണോ എന്ന് ആശങ്കപ്പെടുന്നവരെ കുറ്റപ്പെടുത്താനാകില്ല.

സുപ്രീംകോടതി വിധി പാലിച്ചും യു.ജി.സി റഗുലേഷൻ 2018 അനുസരിച്ചും വി.സി നിയമനം നടത്തണമെന്നാണ് കേരളസർവ്വകലാശാല സെനറ്റ് തീരുമാനിച്ചത്. റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തീരുമാനിക്കേണ്ടതില്ല. റെഗുലേഷൻ 2018 അത് വ്യവസ്ഥ ചെയ്യുന്നില്ല. ഇക്കാര്യം ബഹു.ചാൻസിലർ മനസ്സിലാക്കണം. റെഗുലേഷൻ പാലിച്ചേ വി സി നിയമനം നടത്താവൂ എന്ന് സുപ്രീംകോടതി വിധിയുണ്ട്. ചാൻസിലർക്കും ആ വിധി ബാധകമാണ്.വി.സി നിയമനത്തിനുള്ള വിജ്ഞാപനം ഇറങ്ങുന്നതിനുമുമ്പ് തന്നെ ' എന്നെ സ്വാധീനിക്കുന്നേ, എൻ്റെ അധികാരം കൈയ്യടക്കുന്നേ' എന്ന് വിളിച്ചു പറയുന്നത് എന്തിനാണെന്ന് കേരളത്തിന് നന്നായി അറിയാം.

ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുത്. ചാൻസലർ ആ പദവിയിൽ നിയോഗിക്കപ്പെടുന്നത് നിയമസഭ പാസാക്കിയ ആക്റ്റ് പ്രകാരമാണ്. ചാൻസിലറും ഗവർണ്ണറും രണ്ടുവ്യത്യസ്ത ബഹുമാന്യപദവികളാണ്. ഒന്ന് ഭരണഘടനാ പദവി, മറ്റൊന്ന് ആക്റ്റ് മുഖാന്തിരമുള്ള പദവി. ഭരണഘടന ഗവർണർക്ക് നൽകുന്ന ഭരണഘടനാപരമായ അവകാശങ്ങളും ചില വിഷയങ്ങളിലെ അധികാരങ്ങളും ചാൻസിലർ എന്ന പദവിയ്ക്ക് ഇല്ല. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ചാൻസിലർ പദവി ഗവർണർക്ക് അല്ല നൽകിയിരിക്കുന്നത്. .
മറ്റുള്ളവരോട് സുപ്രീം കോടതി വിധിയെക്കുറിച്ചും കോടതി വിധി മാനിക്കണമെന്നും ചാൻസലർ ഓർമിപ്പിക്കാറുണ്ട്; എന്നാൽ ഇതേ ചാൻസലറോട് പഞ്ചാബ് ഗവർണറെ സംബന്ധിച്ച വിധി വായിക്കണം എന്ന് സുപ്രീം കോടതി ഓർമ്മപ്പെടുത്തിയത് മറക്കരുത് . പുതിയ സാഹചര്യത്തിൻ്റെ അടിസ്ഥാനത്തിൽ കേരള നിയമസഭ പാസാക്കിയ സർവകലാശാല നിയമ ഭേദഗതി സമയബന്ധിതമായി അംഗീകരിക്കാൻ പോലും ഗവർണർ തയാറായില്ല. ഇപ്പോൾ ആ നിയമ ഭേദഗതി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. വസ്തുതകൾ ഇതായിരിക്കെ കേരള സർവകലാശാലയെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനുള്ള നീക്കത്തിൽ നിന്ന് ചാൻസിലർ പിന്മാറണം.

നിയമപ്രകാരം സെനറ്റ് അംഗവും സർവകലാശാലയുടെ പ്രോ-ചാൻസിലറുമായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ട്. ഇത് സർവകലാശാല നിയമപ്രകാരവുമാണ്.

തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളിൽ നിന്ന് ബഹു. ചാൻസലർ പിന്മാറണമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.


സിൻഡിക്കേറ്റ് അംഗങ്ങൾ :
അഡ്വ. ജി മുരളീധരൻ
ഡോ. ഷിജൂഖാൻ
ആർ രാജേഷ് Ex.MLA,
ഡോ. എസ് ജയൻ

Share this story

Share

Related Stories