The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

ഗോത്രവര്‍ഗങ്ങളില്‍ നിന്നും ആദ്യമായി പാസിംഗ് ഔട്ട് പരേഡിനായി തയ്യാറെടുത്ത് 460 ബിഎഫ്ഒമാര്‍

കാട് ഇറങ്ങിയവന്‍ ഇനി കാടിനെ കാക്കുംനിലമ്പൂര്‍ മാഞ്ചീരി കോളനിയില്‍ നിന്നും കാട് കാക്കാന്‍ ഇനി രവീന്ദ്രനുംകാടിന്റെ വന്യതയിലും അളകളുടെ (ഗുഹാ വീടുകള്‍) സുരക്ഷിതത്വത്തിലു…

Kerala09 Feb 2024, 5:30 AM 17,194
ഗോത്രവര്‍ഗങ്ങളില്‍ നിന്നും ആദ്യമായി പാസിംഗ് ഔട്ട് പരേഡിനായി തയ്യാറെടുത്ത് 460 ബിഎഫ്ഒമാര്‍

  • കാട് ഇറങ്ങിയവന്‍ ഇനി കാടിനെ കാക്കും

  • നിലമ്പൂര്‍ മാഞ്ചീരി കോളനിയില്‍ നിന്നും കാട് കാക്കാന്‍ ഇനി രവീന്ദ്രനും


കാടിന്റെ വന്യതയിലും അളകളുടെ (ഗുഹാ വീടുകള്‍) സുരക്ഷിതത്വത്തിലുമായിരുന്നു രവീന്ദ്രന്റെ ബാല്യം. എന്നാല്‍ സ്വപ്നങ്ങള്‍ക്കപ്പുറം രവീന്ദ്രന്റെ ജീവിതയാത്ര ഒരു ചരിത്രം എഴുതാന്‍ ഒരുങ്ങുകയാണ്. നിലമ്പൂര്‍ ഉള്‍ക്കാടുകളിലെ ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും രണ്ടാമത്തെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായാണ് പി രവീന്ദ്രന്‍ എന്ന 27 കാരന്‍ ചരിത്രത്തില്‍ ഇടം നേടുന്നത്.


കേരളത്തില്‍ ആദ്യമായി ഗോത്രവര്‍ഗത്തില്‍ നിന്നും 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെയും ചരിത്രത്തിന്റെയും ഭാഗമാകാന്‍ ഒരുങ്ങുമ്പോള്‍ രവീന്ദ്രന് സ്വപ്നസാക്ഷാത്കാരം കൂടിയാണത്. ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും കാട് ഇറങ്ങി സര്‍ക്കാര്‍ ജോലിയില്‍ ആദ്യം പ്രവേശിച്ചത് ബി എഫ് ഒ ആയിരുന്ന ബാലനാണു. രവീന്ദ്രന്റെ ചെറിയച്ഛനാണു ബാലന്‍. 2007 ലാണ് ബാലന്‍ സേനയുടെ ഭാഗമാകുന്നത്. അതൊരു ചരിത്രവും പ്രചോദനവുമായി മാറുകയായിരുന്നു. തുടര്‍ന്ന് കാടിനെ അറിയുന്നവരെ കാട് കാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടപ്പോള്‍ രവീന്ദ്രന്റെ സ്വപ്നങ്ങളിലേക്കുള്ള വാതിലായി അത് തുറന്നു. സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കണമെന്നും ലോകം കാണണമെന്നും സ്വപ്നങ്ങള്‍ പങ്കിടുമ്പോഴും കാടും കാട്ടറിവും പൂര്‍വികര്‍ പകര്‍ന്ന പാരമ്പര്യങ്ങളും കൈമോശം വരാതെ കാത്തുസൂക്ഷിക്കുമെന്നും രവീന്ദ്രന്‍ പറയുന്നു.


നിലമ്പൂര്‍ ഐജി എം എം ആര്‍ സ്‌കൂളില്‍ നിന്നും പ്ലസ് ടൂ വിദ്യാഭ്യാസമാണ് രവീന്ദ്രന്‍ കരസ്ഥമാക്കിയത്. തുടര്‍ന്ന് വാച്ചറായി ജോലി ചെയ്തു.

മാഞ്ചീരി കോളനിയിലെ പാണപ്പുഴയാണ് ജന്മദേശം. നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള ഈ മേഖല ഉള്‍വനപ്രദേശമാണ്. ബാലനെയും രവീന്ദ്രനെയും കൂടാതെ ഈ പ്രദേശത്തു നിന്നും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടിയ മറ്റൊരാള്‍ ഫോറസ്റ്റ് വാച്ചറായ വിജയനാണ്.


ഇന്ത്യയിലെ പ്രാചീന ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ ഒന്നാണ് ചോലനായ്ക്കര്‍. 70 കുടുംബങ്ങളിലായി 231 പേരാണ് ചോല നായ്ക്കര്‍ വിഭാഗത്തില്‍ നിലവിലുള്ളത്.


പാസിങ് ഔട്ട് പരേഡ് 11ന്


460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരാണ് പാസിംഗ് ഔട്ട് പരേഡിനായി കേരള പോലീസ് അക്കാദമിയില്‍ തയ്യാറെടുക്കുന്നത്. 13 ജില്ലകളില്‍നിന്നായി 500 പേരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തിരുന്നത്. പരിക്കും അസുഖങ്ങളും കാരണം പരിശീലനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കായി രണ്ടാംഘട്ടത്തില്‍ പാസിങ് ഔട്ട് പരേഡ് നടത്തും. സംസ്ഥാന വനം ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളായ അരിപ്പാറ, വാളയാര്‍ എന്നിവടങ്ങളിലാണ് വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയത്. ആദ്യമായാണ് ഇത്രയധികം ഗോത്രവിഭാഗക്കാര്‍ക്ക് പിഎസ്സിയുടെ പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ യൂണിഫോം സേനകളില്‍ നിയമനം നല്‍കുന്നത്. വിജയകരമായി ട്രെയിനിങ് പൂര്‍ത്തീകരിച്ചവരില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍, സഹോദരങ്ങള്‍, ഇരട്ട സഹോദരങ്ങള്‍ തുടങ്ങിയവരും ഉണ്ട്.


Share this story

Share

Related Stories