കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കാൻ പാകിസ്താനോട് ഇന്ത്യ
ന്യൂഡൽഹി : ചാരനെന്ന് ആരോപണം ഉന്നയിച്ചു പാകിസ്താന്‍ തടവില്‍ പാര്‍പ്പിച്ചിരികുന്ന കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണമെന്ന് ഇന്ത്യ. ജാദവിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും അന്താരാഷ്ട്ര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര വിദശകാര്യ മന്ത്രി ജയശങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിയന്ന കരാര്‍ പാകിസ്താന്‍ ലംഘിച്ചുവെന്ന ഇന്ത്യയുടെ നിലപാട് രാജ്യാന്തര കോടതി അംഗീകരിച്ചുവെന്ന് ജയശങ്കര്‍ പറഞ്ഞു. നയതന്ത്ര സഹായത്തിന് ജാദവ് അര്‍ഹനാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. എത്രയും പെട്ടന്ന് ജാദവിനെ മോചിതനാക്കി ഇന്ത്യയ്ക്ക് കൈമാറാന്‍ പാകിസ്താന്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ ജാദവിന്റെ കുടുംബം സംയമനത്തോടെയാണ് വിഷയത്തെ സമീപിച്ചത്. രാജ്യം ഒറ്റക്കെട്ടായി നിന്നാണ് ജാദവിന്റെ കുടുംബത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.