Saturday, April 27, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

വായുമലിനീകരണം: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് മുഖ്യമന്ത്രി

05 June 2019 08:46 PM

കേരളത്തിലെ നിരത്തുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വായുമലിനീകരണത്തിന്റെ പ്രധാന സ്രോതസ്സുകളിലൊന്ന് വാഹനങ്ങളാണ്. നിലവില്‍ നിരത്തിലോടുന്ന വാഹനങ്ങളെ മുഴുവന്‍ ഒഴിവാക്കുക സാധ്യമമല്ല. എന്നാല്‍ മാലിന്യരഹിതമായി വാഹനങ്ങളോടിക്കാന്‍ നമുക്ക് സാധിക്കുമെന്നും അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ലോക പരിസ്ഥിതിദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വായുമിലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഇലക്ട്രിക് ഓട്ടോറിക്ഷകളും കാറുകളുമടക്കമുള്ള വാഹനങ്ങള്‍ നിരത്തിലെത്തിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നമ്മുടെ നാട് വായുമലിനീകരണത്തിന്റെ കാര്യത്തില്‍ ഇന്ന്്് രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളെക്കാളും മെച്ചപ്പെട്ട നിലയിലാണ് . എന്നാല്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ നിലയും അപകടത്തിലാവും, കുട്ടികളെയാണ് ഇതിന്റെ ഭവിഷ്യത്തുകള്‍ കൂടുതല്‍ ബാധിക്കുക. ആയതിനാല്‍ വായുമലിനീകരണത്തിന് ഇടയാക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. നിലവില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പാരിസ്ഥിതിക അവബോധം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതില്‍ ഒരു പരിധിവരെ നമ്മള്‍ വിജയിച്ചിട്ടുണ്ടെന്നും അതിന്റെ ഫലമായാണ്്് രാജ്യത്ത് വനാവരണം വര്‍ധിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കേരളത്തിനായതെന്നും വനം മന്ത്രി അഡ്വ കെ രാജു അഭിപ്രായപ്പെട്ടു. ആകെ ഭൂവിസ്തൃതിയുടെ 29.1 ശതമാനം ഭൂമി നാം വനമായി സംരക്ഷിക്കുന്നുണ്ട.്്് ഇതിന്റെ ഫലമായാണ് മലിനീകരണത്തോത്്് ഇവിടെ താരതമ്യേന കുറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു വനം മന്ത്രി

കൊല്ലം ജില്ലയിലെ ആശ്രാമത്തുള്ള കണ്ടല്‍ പ്രദേശം സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വനമിത്ര/ പരിസ്ഥിതിമിത്ര, ജൈവവൈവിധ്യപരിപാലന/ മാധ്യമ അവാര്‍ഡുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. അരണ്യം പരിസ്ഥിതി പതിപ്പിന്റെ പ്രകാശനം,, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ഭൂമിത്രസേനാക്ലബ്ബ് അവാര്‍ഡുകളുടെ വിതരണം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിന്റെ ഭൂദൃശ്യ പരിസ്ഥിതി പുസ്്തകത്തിന്റെ പ്രകാശനം എന്നിവ വനംമന്ത്രിയും പരിസ്ഥിതി കാലാവസ്ഥാ ഡയറക്ടറേറ്റിന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം കൊല്ലം മേയര്‍ അഡ്വ വി രാജേന്ദ്രബാബുവും വെറ്റ്‌ലാന്‍ഡ് ഓഫ് കേരള ഡോക്യുമെന്ററിയുടെ പ്രകാശനം വി എസ് ശിവകുമാര്‍ എം എല്‍ എയും നിര്‍വഹി്ച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു , ഡെപ്യൂട്ടി മേയര്‍ അഡ്വ രാഖി രവികുമാര്‍,പരിസ്ഥിതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ഉഷാ ടൈറ്റസ്, സാമൂഹ്യവനവല്‍ക്കരണ വിഭാഗം എ പി സി സി എഫ് ഇ പ്രദീപ് കുമാര്‍, എന്നിവര്‍ സംബന്ധിച്ചു .ചടങ്ങിന്് മുഖ്യ വനംമേധാവി പി കെ കേശവന്‍ സ്വാഗതവും ജൈവവൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ എസ് സി ജോഷി നന്ദിയും പറഞ്ഞു.
ഉദ്ഘാടനചടങ്ങിന് മുന്നോടിയായി വനംവകുപ്പ് ആസ്ഥാനത്ത് മുഖ്യമന്ത്രിയും വനം മന്ത്രിയും വൃക്ഷത്തൈകള്‍ നട്ടു. വനം വന്യജീവിവകുപ്പ്്്് ,പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്്, കേരളസംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് എന്നിവ സംയുക്തമായാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്്. ആഘോഷങ്ങളുടെ ഭാഗമായി കായികതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കനകക്കുന്ന്്് മുതല്‍ വഴുതക്കാട്ടെ വനംവകുപ്പ് ആസ്ഥാനം വരെ വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹരിത ഓട്ടവും സംഘടിപ്പി്ച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration