മമതയെ വെല്ലുവിളിച്ച് മോദി
കൊൽക്കത്ത : ബംഗാളിൽ കാര്യങ്ങൾ വീണ്ടും വഷളാകുന്നു.തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിൽ തൃണമൂൽ പ്രവർത്തകരും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു.അതിനു പിന്നാലെ പ്രധാനമന്ത്രി നരേദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും വാക്പോരുകളുമായി രംഗത്തെത്തി.
ബംഗാളി ബഹുവിഷയ പണ്ഡിതനായ ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ തകർത്തത് എബിവിപി പ്രവർത്തകരാണ് എന്ന് മമത നബാനര്ജി ആരോപിച്ചിരുന്നു.ഇതിനു മറുപടിയായി ഈശ്വർ ചന്ദ്രവിദ്യസാഗറിന്റെ പ്രതിമ അതെ സ്ഥാനത്ത് പഞ്ചലോഹത്തിൽ നിർമ്മിക്കുമെന്ന് മോദി പറഞ്ഞു.ഉത്തർപ്രദേശിലെ തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ ആശയങ്ങളെ പിന്തുടരുന്നവരാണ് ബിജെപി എന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ പ്രതിമ തകർക്കപ്പെട്ടത് ഏറെ ചർച്ച ആയിരുന്നു.ഇത് തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകും എന്നത് മുന്നിൽകണ്ടാണോ ഈ പ്രഖ്യാപനം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
''അമിത് ഷായുടെ റാലിക്കിടെ തൃണമൂൽ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത് നമ്മൾ കണ്ടതാണ്. ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ അവർ തകർത്തു. അത്തരം ആളുകൾക്കെതിരെ കർശനനടപടി വേണ്ടേ?'', മോദി ഉത്തർപ്രദേശിലെ മാവുവിൽ നടത്തിയ റാലിയിൽ ചോദിച്ചു.
''വിദ്യാസാഗറിന്‍റെ ദർശനങ്ങൾക്കൊപ്പം നിൽക്കുന്നവരാണ് ബിജെപി. പഞ്ചലോഹങ്ങൾ കൊണ്ട്, ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ അതേ സ്ഥാനത്ത് പണിയും'', മോദി പ്രഖ്യാപിച്ചു.