ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് മേൽക്കൈ
28 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ. 13 സീറ്റുകൾ യുഡിഎഫിന് കിട്ടിയപ്പോൾ 11 സീറ്റുകൾ എൽഡിഎഫ് നേടി. കഴിഞ്ഞ തവണ യുഡിഎഫിന് 11 സീറ്റുകളും എൽഡിഎഫിന് 14 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. ബിജെപിക്ക് 2 സീറ്റും ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു.
പതനതിട്ടയിലെ 2 സീറ്റിൽ ഓരോ സീറ്റ് വീതം എൽഡിഎഫും യുഡിഎഫും നേടി. ആലപ്പുഴ 4 സീറ്റിൽ എൽഡിഎഫും യുഡിഎഫും രണ്ടു സീറ്റ് വീതം നേടി. കോട്ടയത്തു ഓരോ സീറ്റ് വീതം കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗവും എൽഡിഎഫും ബിജെപിയും വിജയിച്ചു. ഇടുക്കിയിൽ തെരെഞ്ഞെടുപ്പ് നടന്ന ഏക സീറ്റും എറണാകുളത്തെ ഏക സീറ്റും യുഡിഎഫ് മുന്നണി നേടി. മലപ്പുറത്തെ ഏക സീറ്റ് മുസ്ലിം ലീഗിനാണ്. തൃശൂരിൽ ഓരോ സീറ്റ് യുഡിഎഫും ബിജെപിയും നേടിയപ്പോൾ പാലക്കാടും യുഡിഎഫും എൽഡിഎഫും ഓരോ സീറ്റു വീതം നേടി.
കോഴിക്കോട് അഞ്ചു സീറ്റിൽ നാലും എൽഡിഎഫ് നേടി. ഒരു സീറ്റ് യുഡിഎഫ് നേടി. വയനാട്ടിലെ ഒരു സീറ്റ് എൽഡിഎഫും കണ്ണൂരിലെ രണ്ടു സീറ്റ് എൽഡിഎഫും ഒരു സീറ്റും മുസ്ലിം ലീഗും നേടി. കാസർഗോഡ് 2 സീറ്റും യുഡിഎഫും ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു.