നന്നാവാൻ ഒരു ഉദ്ദേശോ൦ ഇല്ലാലെ ; തുടർച്ചയായി സർവീസുകൾ മുടങ്ങുന്നു
തിരുവനന്തപുരം: എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം. ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തതിനാൽ ഏകദേശം 200 ഓളം സര്‍വീസുകളാണ് സംസ്ഥാനമൊട്ടാകെ നിർത്തിയത്. തിരുവനന്തപുരം സോണില്‍മാത്രം 100ല്‍ അധികം സര്‍വീസുകള്‍ റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. പിരിച്ചുവിട്ടവരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാനാണു സര്‍ക്കാരിന്റെ നീക്കം. കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിൽ ഡ്രൈവർ ക്ഷാമം സർവീസിനെ കാര്യമായി ബാധിച്ചിട്ടില്ല. സ്റ്റുഡൻസ് സർവീസുകൾ ഉൾപ്പെടെ യാത്രക്കാർ കൂടുതലുള്ള ഒരു സർവീസും മുടക്കരുതെന്ന് മന്തി കെഎസ്ആർടിസി സോണൽ ഓഫിസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദീർഘദൂര ബസുകളിൽ സ്ഥിരം ജീവനക്കാരെ മാത്രമേ നിയോഗിക്കാറുള്ളൂവന്നതിനാൽ അത്തരം സർവീസുകൾ അധികം മുടങ്ങിയിട്ടില്ല. തെക്കൻ ജില്ലകളിലാണ് ഇന്നലെ കൂടുതൽ സർവീസുകൾ റദ്ദാക്കിയത് –523 എണ്ണം. സെൻട്രൽ സോണിൽ 36, നോർത്ത് സോണിൽ 47 വീതം സർവീസുകൾ റദ്ദാക്കിയെന്നാണ് ഔദ്യോഗിക കണക്ക്. കോഴിക്കോട് –104, പാലക്കാട് –40, വയനാട് –25, മലപ്പുറം– 14, കോട്ടയം–23, പത്തനംതിട്ട–20 എന്നിങ്ങനെയാണ് മുടങ്ങിയ സർവീസുകൾ.