മഴക്കാലത്തെ കിഴക്കേകോട്ടയും തമ്പാനൂരും ഓർമ്മയുണ്ടോ ഉണ്ടോ ?
തിരുവനന്തപുരംരം : പണ്ടൊരു മഴപെയ്താൽ, ചെറിയൊരു ചാറ്റൽമഴ പെയ്താൽ മുട്ടോളം വെള്ളം കയറുന്ന അവസ്ഥയായിരുന്നു കിഴക്കേകോട്ടയും തമ്പാനൂരുമോക്കെ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നമ്മൾ ഇങ്ങനെ ഒരു വാർത്ത കേൾക്കാറില്ല. ഓപ്പറേഷൻ അനന്ത എന്ന പേരിൽ തലസ്ഥാനത്തെ ഓടകൾ മുഴുവൻ വൃത്തിയാക്കിയിട്ട് പോലും പരിഹാരമാകാതെ ഈ പ്രശ്നം എങ്ങനെയാണ് ഇപ്പോൾ പരിഹാരം ഉണ്ടായത്.
ഇപ്പോഴുണ്ടായ ഈ പരിഹാരത്തിന് അഭിനന്ദനം അർഹിക്കുന്നത് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും ജലസ്രോതസുകള്‍ സംരക്ഷിക്കുവാനുള്ള പദ്ധതികളും തന്നെയാണ്. പതിറ്റാണ്ടുകൾക്ക് ശേഷം വൃത്തിയാക്കിയ പാർവ്വതീ പുത്തനാറും അടുത്തിടെ വൃത്തിയാക്കിയ ആമയിഴഞ്ചാൻ തോടിലേക്കുമാണ് നഗരത്തിലെ വെള്ളം പ്രധാനമായും എത്തുന്നത്. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വന്ന് വെള്ളം കാണാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇവ രണ്ടും.
പർവതിപുത്തനാറിന്റെ ഒന്നാംഘട്ട ശുചീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞപ്പോൾ തന്നെ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഇതിനുശേഷമാണ് ആമയിഴഞ്ചാൻ തോട് ശുചീകരണത്തിലേക്ക് നീങ്ങുന്നത്. ഇതോടെ യും കണ്ണമ്മൂല മുതൽ ആക്കുളം വരെയുള്ള ഭാഗങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. പർവതിപുത്തനാറിന്റെയും ആക്കുളം വരെയുള്ള ഭാഗങ്ങളാണ് ഒന്നാംഘട്ടത്തിൽ ശുചീകരിച്ചത്. ഇതുവഴി ആക്കുളം കായലിനും കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ രണ്ടു പ്രവർത്തനങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും തലസ്ഥാനത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരിട്ട് വിലയിരുത്തുന്നു എന്നത് പദ്ധതി മുടക്കമില്ലാതെ മുന്നോട്ടുപോകാൻ കാരണമാകുന്നു. ഇത് തന്നെയാണ് ഈ പദ്ധതികൾ വിജയിക്കാനുള്ള കാരണവും തലസ്ഥാനത്ത് വെള്ളക്കെട്ടുകൾക്ക് ശമനം ഉണ്ടാകാൻ കാരണമായതും. ഈ പദ്ധതികൾക്ക് പുറമേ കഴിഞ്ഞദിവസം വെള്ളായണി കായലിൽ ശുചീകരണവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ആരംഭിക്കുകയുണ്ടായി.
നമ്മുടെ ജലസ്രോതസ്സുകൾ വീണ്ടെടുക്കാനുള്ള ഈ പ്രവർത്തനങ്ങൾ നിറഞ്ഞ കൈയടിയോടെയാണ് സോഷ്യൽ മീഡിയ വരവേൽക്കുന്നത്. അതിൽ ഏറ്റവും വൈറലാകുന്നത് ഒരു പോസ്റ്റാണ് തിരുവനന്തപുരം സ്വദേശി ശ്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.