അയോധ്യ ചരിത്ര വിധി; രാമക്ഷേത്രം പണിയാൻ ഉപാധികളോടെ അനുമതി; പള്ളി പണിയാൻ 5 ഏക്കർ ഭൂമി കേന്ദ്ര സർക്കാർ നൽകണം
ന്യൂഡൽഹി : അയോധ്യാ കേസില്‍ നിര്‍ണായകമായ ചരിത്ര വിധി. വിധി ഏകകണ്ഠമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. അയോധ്യ തർക്കഭൂമിയിൽ ഉപാധികളോടെ ക്ഷേത്രം പണിയാൻ അനുമതി നല്കുനന്നതാണ് സുപ്രീം കോടതി വിധി. ഇതിനായി മൂന്ന് മാസത്തിനകം ഒരു ബോർഡ് രൂപീകരിക്കണം എന്നും വിധിയിൽ പറയുന്നു.ഇതോടൊപ്പം മുസ്ലിം വിഭാഗത്തിന് പള്ളി പണിയുന്നതിനായി തർക്കഭൂമിക്ക് പുറത്ത് , എന്നാൽ അയോധ്യയിൽ തന്നെ കേന്ദ്ര സർക്കാർ അഞ്ച് ഏക്കർ ഭൂമി നൽകണമെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അല്ല വിധി എന്നും, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വിധിയിലെ പ്രധാന പ്രസ്താവനകൾ ഇങ്ങനെ :
- നിര്‍മോഹി അഖാഡയുടെ ഹര്‍ജി നിലനില്‍ക്കില്ല.
- ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ല.
- ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥാവകാശം തീരുമാനിക്കാന്‍ കഴിയില്ല.
- സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി നിലനില്‍ക്കും.
- രാമജന്മഭൂമിക്ക് നിയമപരമായ വ്യക്തിത്വമില്ല, എന്നാല്‍ ആരാധനാ മൂര്‍ത്തിക്ക് നിയമപരമായ അവകാശമുണ്ട്..
- 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തത് സുപ്രീം കോടതി ഉത്തരവ് അട്ടിമറിച്ചുകൊണ്ട്.
- വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ അവകാശം തീരുമാനിക്കാനാവില്ല.
- രാമവിഗ്രഹം കൊണ്ടുവച്ചതും മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമായ നടപടി.
- തര്‍ക്കഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റെന്ന് സുപ്രീംകോടതി.
രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവന നടത്തിയത്.