തിങ്കളാഴ്ച നിശ്ചയം; റിയൽ ലൈഫിൽ അടിപൊളി ലുക്കിൽ ലളിത
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനടക്കം രണ്ട് പുരസ്‍കാരങ്ങള്‍ നേടിയ ചിത്രമാണ് 'തിങ്കളാഴ്ച നിശ്ചയം' (Thinkalazhcha Nishachayam). ചിത്രം സോണി ലൈവിൽ റിലീസ് ചെയ്തു. ചിത്രത്തിൽ ഏറെ ആകർഷിക്കുന്ന ഒരു കഥാപാത്രമാണ് ലളിത. പ്രമുഖ എഴുത്തുകാരനും ഫിലിം ക്രിട്ടിക്കുമായ ഭരദ്വാജ് രംഗൻ ഉൾപ്പടെയുള്ളവർ അഭിനന്ദിച്ച ലളിത എന്ന അൻപത് വയസ്സ് പ്രായമുള്ള അമ്മയുടെ റോൾ ഭംഗിയായി അഭിനയിച്ചു തകർത്തത് കണ്ണൂർ - പയ്യന്നൂർ സ്വദേശിനിയായ അജിഷ പ്രഭാകരനാണ്. അജിഷയുടെ ആദ്യ ചിത്രമാണിത്.
അന്താരഷ്ട്ര ചലച്ചിത്ര മേളയിൽ ടാഗോർ തീയറ്ററിൽ ചിത്രം പ്രദർശിപ്പിക്കുന്ന വേളയിൽ സ്ക്രീനിലെ ലളിതയാണ് തൊട്ടടുത്ത ഇരിക്കുന്നത് എന്നുപോലും കാണികൾക്ക് മനസിലായില്ല എന്നത് അജിഷയുടെ വേഷപ്പകർച്ച എത്രത്തോളം മികവായിരുന്നു എന്നതിന് തെളിവാണ്. 32 വയസിൽ നിന്നും അൻപതാം വയസിലേക്കുള്ള അജിഷയുടെ മെയ്ക്ഓവർ, തനിക്ക് ലഭിച്ച അവസരത്തിനോടുള്ള 100 ശതമാനം ആത്മാർത്ഥയുടെ പ്രതിഫലനമാണ്.
അജിഷയുടെ സുഹൃത്തുക്കൾക്കുപോലും സ്ക്രീനിലെ ലളിത അജിഷയാണെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നത് അഭിനയ വേളയിൽ അജിഷ പുറത്തെടുത്ത ഓരോ ചലനത്തിലെയും പെർഫെക്ഷനാണ് സൂചിപ്പിക്കുന്നത്. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിന് ലഭിക്കുന്ന സ്വീകരണം അജിഷ എന്ന നവാഗതയ്ക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണ്. ദൂരദർശനിൽ 'പ്രതികരണം' എന്ന പരിപാടിയുടെ അവതരികയായാണ് അജിഷയുടെ തുടക്കം. പിന്നീട്ട് കൈരളി ടിവി, ഏഷ്യാനെറ്റ് പ്ലസ്, ജയ്‌ഹിന്ദ് തുടങ്ങിയ ചാനലുകളിലും അവതാരകയായി ടിവി സ്‌ക്രീനുകളിൽ എത്തിയിട്ടുണ്ട്. തുടർന്ന് റെഡ് എഫ്‍മിൽ റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കാൾ കണ്ട് അജിഷയുടെ ഭർത്താവാണ് ഫോട്ടോ അയക്കുകയും തടുർന്ന് ഓഡിഷന് വേണ്ടി ക്ഷണം കിട്ടുകയും ചെയ്യുന്നത് അവിടെ നിന്നാണ് അജിഷയുടെ 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലേക്കുള്ള പ്രവേശനം. ഇതിനു ശേഷം രണ്ട് ചിത്രങ്ങൾ കൂടി പൂർത്തിയാക്കി, റിലീസിനായി കാത്തിരിക്കുകയാണ്. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.
അനഘ നാരായണന്‍, ഐശ്വര്യ സുരേഷ്, അനുരൂപ് പി, അര്‍ജുന്‍ അശോകന്‍, അര്‍പിത് പി ആര്‍, മനോജ് കെ യു, രഞ്ജി കാങ്കോല്‍, സജിന്‍ ചെറുകയില്‍, സുനില്‍ സൂര്യ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പുഷ്‍കര്‍ ഫിലിംസിന്‍റെ ബാനറില്‍ പുഷ്‍കര മല്ലികാര്‍ജുനയ്യയാണ് നിര്‍മ്മാണം. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്, സെന്ന ഹെഗ്‍ഡെയ്ക്കൊപ്പം ശ്രീരാജ് രവീന്ദ്രനും ചേര്‍ന്നാണ് തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്.