Friday, May 03, 2024
 
 
⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ്
News

ദുബായിലേക്കു തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുണ്ടോ? അറിയണം ഈ കാര്യങ്ങള്‍

14 June 2020 02:07 PM

ദുബായ്: ലോക്ക് ഡൗണില്‍നിന്ന് പൂര്‍വസ്ഥിതിയിലേക്ക് അതിവേഗം തിരിച്ചുവരികയാണു ദുബായ്. മാളുകളും സിനിമാ തിയറ്ററുകളും വിനോദകേന്ദ്രങ്ങളും ജിമ്മുകളും സര്‍ക്കാര്‍ ഓഫീസുകളുമൊക്കെ തുറന്നുകഴിഞ്ഞ ദുബായ് സ്വന്തം നാട്ടിലേക്കു മടങ്ങിയവരെയും സന്ദര്‍ശകരെയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

ദുബായ് ഉള്‍പ്പെടുന്ന യുഎഇയിലേക്ക് 200,000 താമസക്കാരെ വിവിധ രാജ്യങ്ങളില്‍നിന്ന് തിരികെ കൊണ്ടുവരാനാണു പദ്ധതി. ഇതിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വിപുലമായ സംരഭം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. സാധുവായ റസിഡന്‍സി വിസയുള്ളവര്‍ക്കു മടങ്ങാന്‍ കഴിയും.

മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയപ്പോയവര്‍ക്കു കുടുംബാംഗങ്ങളുടെ അടുത്ത് എത്താനും സുപ്രധാന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരെ തിരിച്ചെത്തിക്കാനുമായിരിക്കും പ്രഥമ പരിഗണന. ഇങ്ങനെ മാര്‍ച്ച്‌ 25 നും ജൂണ്‍ എട്ടിനുമിടയില്‍ 31,000 പേരെ തിരിച്ചെത്തിച്ചിട്ടുണ്ട്.

തിരിച്ചെത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദുബായില്‍ തിരിച്ചെത്തുന്ന തിരിച്ചെത്തുന്ന താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ക്വാറന്റൈന്‍ സംബന്ധിച്ച്‌ ദുബായ് ടൂറിസം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. ഹോട്ടല്‍ അല്ലെങ്കില്‍ ഹോം ക്വാറന്റൈന്‍ തെരഞ്ഞെടുക്കാം. ക്വാറന്റൈ സൗകര്യമുള്ള ഹോട്ടലുകളുടെ പട്ടിക ദുബായ് ടൂറിസം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ദുബായിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം https://smartservices.ica.gov.ae/echannels/web/client/default.html#/login
എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പായി അനുമതി നേടുകയും വേണം.

ക്വാറന്റൈയിന്റെ ആവശ്യകത, ക്വാറന്റൈന്‍ സൗകര്യമുള്ള ഹോട്ടലുകള്‍, നിരക്കുകള്‍, വീട് അല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റൈനിന്റെ മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും വരവിനു മുന്‍പായി യാത്രക്കാരെ അറിയിക്കും. വിമാന ടിക്കറ്റ് ബുക്കിങ് സമയത്തും ശേഷവും ഈ വിവരങ്ങള്‍ യാത്രക്കാര്‍ക്കു നല്‍കും.

തിരിച്ചെത്തുന്നവര്‍ കോവിഡ്-19 പരിശോധനയ്ക്കു വിധേയരാകുകയും വിമാനത്താവളത്തില്‍നിന്ന് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. കോവിഡ്-19 ഡിഎക്‌സ്‌ബി ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. സത്യവാങ്മൂലത്തില്‍ ഒപ്പിടുകയും വേണം. ഹോം ക്വാറന്റൈനിനുള്ള അപേക്ഷ കൃത്യമായി പരിശോധിക്കും. തൃപ്തികരമല്ലെന്നു കണ്ടെത്തിയാല്‍ ഹോട്ടല്‍ ക്വാറന്റൈനിലേക്കു മാറേണ്ടി വരും.

ഹോട്ടല്‍ ക്വാറന്റൈന്‍: പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ഹോട്ടല്‍ ക്വാറന്റൈനായി യാത്രയ്ക്കു മുന്‍പ് ബുക്ക് ചെയ്യണം. മുഴുവന്‍ സമയവും മുറിയില്‍ തുടരണം. മുറികള്‍ സ്വയം വൃത്തിയാക്കണം. ക്വാറന്റൈനിടെ വൈറസ് ഉണ്ടായാല്‍ മുറി അണുവിമുക്തമാക്കാന്‍ അധിക നിരക്ക് ഈടാക്കുന്നത് തടയും. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ദിവസത്തില്‍ മൂന്ന് തവണ ഭക്ഷണം നല്‍കും. ഇല്ലെങ്കില്‍ ഓണ്‍ലൈനായി പണമടച്ച്‌ പാര്‍സല്‍ വാങ്ങേണ്ടി വരും.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഡോക്ടറുമായി വിദൂര കണ്‍സള്‍ട്ടേഷന് എപ്പോഴും അവസരം ലഭിക്കും. പൊതുസ്ഥലങ്ങളില്‍ മുഖാവരണവും കയ്യുറകളും ധരിക്കണം. എപ്പോഴും രണ്ടു മീറ്റര്‍ സാമൂഹികാകലം പാലിക്കണം. ഹോട്ടല്‍ ക്വാറന്റൈന്‍ തെരഞ്ഞെടുത്തവര്‍ 14 ദിവസത്തിനുശേഷം ഒഴിയണം.

വീട് ക്വാറന്റൈന്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട് ക്വാറന്റൈന്‍ തെരഞ്ഞെടുക്കുമ്ബോള്‍ ശുചിമുറി സംവിധാനമുള്ള പ്രത്യേക പ്രവേശനമുള്ള മുറിയിലാണു കഴിയേണ്ടത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് വൈറസ് ബാധിക്കാനുള്ള സാഹചര്യമുണ്ടാകാതെ പൂര്‍ണമായും ഒറ്റപ്പെട്ടു കഴിയണം. വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്കുള്ള ഗതാഗതം യാത്രക്കാര്‍ ഏര്‍പ്പാടാക്കണം. കോവിഡ് -19 സ്മാര്‍ട്ട് അപ്ലിക്കേഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കണം.

യാത്രക്കാരന്റെ ആരോഗ്യം സുസ്ഥിരമായിരിക്കണം. തെര്‍മോമീറ്റര്‍ ഉള്‍പ്പെടെ പ്രഥമശുശ്രൂഷ കിറ്റ് ലഭ്യമാക്കും. ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും കൂടുതലായാല്‍ താപനില നിരന്തരമായ പരിശോധിക്കുകയും വേണം.

സര്‍ജിക്കല്‍ മാസ്‌ക് എപ്പോഴും ധരിക്കുകയും ഇടയ്ക്കിടെ മാറ്റുകയും വേണം. ചുമയും തുമ്മലും വരുമ്ബോള്‍ ടിഷ്യു ഉപയോഗിച്ച്‌ വായയും മൂക്കും പൊത്തണം. ഉപയോഗിച്ച ടിഷ്യുകള്‍ ബിന്നില്‍ വയ്ക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈകള്‍ കഴുകണം.

വസ്തുക്കളില്‍ തൊടുന്നതിനു മുന്‍പും ശുചിമുറി ഉള്‍പ്പെടെയുള്ള ഉപയോഗിച്ചശേഷവും കൈ കഴുകണം. പൊതുവായി തൊടുന്ന വാതില്‍ പിടികള്‍ തുടങ്ങിയ വ ദിവസവും വൃത്തിയാക്കണം. വസ്ത്രങ്ങള്‍ വൃത്തിയായി, വെവ്വേറെ കഴുകിയശേഷം സൂര്യപ്രകാശം തട്ടാനായി തൂക്കിയിടണം.

വിവിധ രാജ്യങ്ങളില്‍നിന്ന് യുഎഇയിലേക്ക് 2,00,000 താമസക്കാരെ തിരികെ കൊണ്ടുവരാനാണു പദ്ധതി. ഇതിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വിപുലമായ സംരഭം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration