ഉപചാരം ചൊല്ലി തൃശൂര്‍ പൂരം പിരിഞ്ഞു; അടുത്ത പൂരം 2022 മെയ് പത്തിന്
തൃശൂര്‍: ആളും ആരവുമില്ലാതെ കോവിഡ് കാലത്തെ രണ്ടാമത്തെ തൃശൂര്‍ പൂരവും സമാപിച്ചു. പൂരപ്പറമ്ബില ആല്‍മര കൊമ്ബ് വീണുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചതോടെ പകല്‍പൂരം ചടങ്ങുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ പൂരത്തിനും സമാപനമായി. പാറമേക്കാവ്, തിരുവമ്ബാടി ഭഗവതിമാര്‍ രാവിലെയോടെ ഉപചാരം ചൊല്ലി പിരിഞ്ഞു. സാധാരണ നിലയില്‍ ഉച്ചയോടെയാണ് പൂരം സമാപിക്കുക.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു വിഭാഗവും വെടിക്കെട്ടും ഒഴിവാക്കിയിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവമ്ബാടിയുടെയും ആറുമണിയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കി. പകല്‍പ്പൂരം ചടങ്ങ് മാത്രമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. തിരുവമ്ബാടി വിഭാഗം ആഘോഷമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് നേരത്തേ എഴുന്നളളത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മേളം നിശ്ചയിച്ചിരുന്നു. എന്നാല്‍ അപകടമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ മേളം വേണ്ടെന്നുവെച്ചു.15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചടങ്ങുകള്‍ മാത്രം നടത്താനാണ് ഇപ്പോള്‍ പാറമേക്കാവ് വിഭാഗത്തിന്റെയും തീരുമാനം.
അര്‍ദ്ധരാത്രി 12 മണിയോടെയാണ് അപകടം സംഭവിക്കുന്നത്. തിരുവാമ്ബാടി മഠത്തില്‍ വരവിനിടെയാണ് ആല്‍മരത്തിന്റെ ശിഖരം പൊട്ടി വീണത്. ബ്രഹ്മസ്വം മഠത്തിന് സമീപമാണ് സംഭവം. ഈ സമയം പഞ്ചവാദ്യം നടക്കുകയായിരുന്നു. ബഹളത്തിനിടെ ആന ഭയപ്പെട്ടോടി. ഉടന്‍ തന്നെ തളച്ചു. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചും. തിരുവാമ്ബാടി ആഘോഷ കമ്മിറ്റി അംഗം രമേശ്(56), പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ 25ല്‍ അധികം പേര്‍ക്ക് പരുക്ക് പറ്റി. ഇവരെ നഗരത്തിലെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവാമ്ബാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യം നടക്കുമ്ബോഴാണ് അപകടം സംഭവിച്ചത്. പഞ്ചവാദ്യസംഘത്തിന് മുകളിലേക്ക് വൈദ്യുത ലൈനിനു മുകളിലൂടെ സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. ബഹളത്തിനിടെ ആന വിരണ്ടോടിയെങ്കിലും സ്ഥിതിഗതികള്‍ അല്‍പസമയത്തിനുള്ളില്‍തന്നെ നിയന്ത്രണവിധേയമാക്കാനായി. ആള്‍ക്കൂട്ടം കുറവായതിനാലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാലും വന്‍ദുരന്തമൊഴിവായി.
ഒന്നര മണിക്കൂര്‍ കൊണ്ട് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റി. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സിഐ ഉള്‍പ്പെടെ ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്ഥലത്തെത്തി.