പുതിയ അംഗങ്ങൾ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിൽ പുതുമുഖങ്ങളായി അഞ്ച് പേർ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ഒഒൻപത് മണിക്ക് ആരംഭിച്ച സഭയിൽ ചോദ്യോത്തരത്തിന് ശേഷമാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നത്.
കോന്നിയില്‍ നിന്ന് വിജയിച്ച കെ യു ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച എം സി ഖമറുദ്ദീന്‍ , വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച വി കെ പ്രശാന്ത്, അരൂരില്‍ നിന്ന് വിജയിച്ച ഷാനിമോള്‍ ഉസ്മാന്‍, എറണാകുളത്ത് ജയിച്ച ടി ജെ വിനോദ് എന്നിവർ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തു. മുസ്ലിംലീഗ് എംഎല്‍എയായ എം സി ഖമറുദ്ദീന്‍ കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മാണി സി കാപ്പൻ നേരത്തെ സത്യപ്രതിജ്ഞ ചെയതിരുന്നു.
നവംബർ 21 വരെ ചേരുന്ന സമ്മേളനത്തിൽ 16 ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ കൊണ്ടുവരും. പാലാ ഉൾപ്പെടെ ആറു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണിത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അംഗബലത്തിൽ കാര്യമായ മാറ്റമുണ്ട്. സർക്കാർ അധികാരമേൽക്കുമ്പോൾ 91 എംഎൽഎമാരായിരുന്നു എൽഡിഎഫിനുണ്ടായിരുന്നത്. അത് 93 ആയി വർധിച്ചു. എന്നാൽ, യുഡിഎഫ് അംഗസംഖ്യ 47ൽനിന്ന് 45 ആയി കുറഞ്ഞു.
Image Ctsy : Deshabhimani