സ്വപ്ന സുരേഷിൻറെ ശബ്ദരേഖ: അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപിയുടെ നിര്‍ദേശം
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ പ്രചരിക്കുന്ന സംഭവം അന്വേഷിക്കാന്‍ ജയില്‍ ഡിജിപി ആയ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കി. ദക്ഷിണ മേഖല ഡിഐജി അജയകുമാറിനോടാണ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇഡി മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുന്നു എന്നുപറഞ്ഞുകൊണ്ടുള്ള ശബ്ദ സന്ദേശം ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ജയിലില്‍ കഴിയുന്ന സ്വപ്നയുടെ സന്ദേശം പുറത്തുവന്നത് വലിയ വിവാദം ആയി മാറിയിരുന്നു. ഇതിനെതിരെ നിരവധിപേര്‍ രംഗത്തിയിരുന്നു. ജയിലില്‍ സ്വര്‍ണ കടത്ത് കേസിലെ പ്രതിക്ക് സന്ദര്‍ശക സൗകര്യം അനധികൃതമായി നല്‍കുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അതിന്‍റെ തെളിവാണെന്ന് ശബ്ദ സന്ദേശം പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്വപ്നയുള്ള അട്ടക്കുളങ്ങര വനിതാ ജയിലില്‍ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആണ് ജയില്‍ ഡിജിപിയുടെ നിര്‍ദേശം.