കനത്ത മഴയെ തുടർന്ന് വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍കനത്ത മഴ തുടരുന്നു.ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച വയനാട്ടില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. 399 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വയനാട്ടില്‍ എട്ട്, ഒമ്ബത് തിയതികളില്‍ ഓറഞ്ച് അലര്‍ട്ടും ബാധകമാണ്.ജില്ല എമര്‍ജ്ജന്‍സി ഓപറേറ്റിങ് സെന്‍റര്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ സഹായങ്ങള്‍ക്കായി 1077 എന്ന ടോള്‍ഫ്രീ നമ്ബറിലോ, 04936 204151 എന്ന നമ്ബറിലോ ജില്ല എമര്‍ജന്‍സി ഓപറേറ്റിങ് സെന്‍ററില്‍ ബന്ധപ്പെടാമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
പാല്‍ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍
കണ്ണൂര്‍: കൊട്ടിയൂര്‍-വയനാട് പാതയില്‍ പാല്‍ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇതോടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ മേഖലയില്‍ തന്നെയാണ് വീണ്ടും മണ്ണിടിഞ്ഞത്. മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ആഗസ്റ്റ് എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.