ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; ആലപ്പുഴയിലും എറണാകുളത്തും നാളെ ഓറഞ്ച് അലർട്ട്
ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും സമീപത്തായി പുതിയൊരു ന്യുന മർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയിൽ നീങ്ങും. ന്യുനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 12& 13 നും ശക്തമായ മഴക്ക് സാധ്യത. ഓഗസ്റ്റ് 15 ആം തീയതിയോടെ കേരളത്തിൽ മഴയുടെ ശക്തി കുറയും.
സംസ്ഥാനത്തെ ആറ് ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ആഗസ്റ്റ് 12 ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നി ജില്ലകളിലും
ആഗസ്റ്റ് 13 ന് പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് എന്നി ജില്ലകളിലും
ആഗസ്റ്റ് 14 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ, കാസർഗോഡ് എന്നി ജില്ലകളിലും
ആഗസ്റ്റ് 15 ന് കണ്ണൂർ ജില്ലയിലും
ആഗസ്റ്റ് 16 ന് കാസർഗോഡ് ജില്ലയിലും
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു.