നിർഭയ: വധശിക്ഷ പുനഃപരിശോധനാ ഹര്‍ജി തള്ളി
ന്യൂഡൽഹി : ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതി അക്ഷയ് സിങ്ങിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. അക്ഷയ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളുകയായിരുന്നു.
രാഷ്ട്രീയ അജണ്ടയാണെന്നും കേസിൽ വധശിക്ഷ നടപ്പാക്കാൻ സർക്കാർ അനാവശ്യധൃതി കാട്ടുന്നുവെന്നും പ്രതിഭാഗം ആരോപിച്ചു. കേസിന്റെ തുടക്കം മുതൽ രാഷ്ട്രീയ സമ്മർദം പ്രകടം. വിചാരണ നീതിപൂർവ്വമല്ല. ഡൽഹി ഗ്യാസ് ചേംബറായതിനാൽ ഇവിടെ പ്രത്യേക വധശിക്ഷ ആവശ്യമില്ലെന്നും പ്രതിഭാഗം ഉന്നയിച്ചു. പുരാണങ്ങൾ ഉദ്ധരിച്ചുള്ള വാദങ്ങളിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. അതേസമയം വിധി നടപ്പാക്കുന്നതു വൈകിപ്പിക്കാനാണു പ്രതിഭാഗം അഭിഭാഷകരുടെ ശ്രമമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ചിലര്‍ ദയാഹര്‍ജി നല്‍കി പിന്നീടു പിന്‍വലിക്കുന്നത് ഇതിനു വേണ്ടിയാണ്. എത്രയും പെട്ടെന്നു വിധി നടപ്പാക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു.