Monday, April 29, 2024
 
 
⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന്

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ഡിസംബര്‍ 1 മുതല്‍ 'ക്രൂ ചെയ്ഞ്ച്' നടപ്പാക്കുന്നു

30 November 2020 09:52 PM

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഡിസംബര്‍ ഒന്ന് മുതല്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ച് നടപ്പിലാക്കാനൊരുങ്ങുന്നു. തുടക്കത്തില്‍ തിരുവനന്തപുരത്തു നിന്നും വൈകുന്നേരം 3 മണിക്ക് സര്‍വ്വീസ് ആരംഭിക്കുന്ന ബാംഗ്ലൂര്‍, 4.15നുള്ള ബാംഗ്ലൂര്‍, 5.15നുള്ള ബാംഗ്ലൂര്‍ 6 മണിക്കുള്ള മംഗലാപുരം എന്നീ സര്‍വീസുകള്‍ യഥാക്രമം എറണാകുളം, പാലക്കാട്, ബത്തേരി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ക്രൂ ചെയ്ഞ്ച് ചെയ്ത് സര്‍വീസ് നടത്തും. ഇവ കൂടാതെ 5.30-നുള്ള പത്തനംതിട്ട - ബാംഗ്ലൂര്‍, 5.30-നുള്ള കോട്ടയം - ബാംഗ്ലൂര്‍ എന്നിവയും പാലക്കാട് ക്രൂ ചെയ്ഞ്ച് നടത്തുന്നതായിരിക്കും. പ്രസ്തുത ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി എറണാകുളും പാലക്കാട്, തൃശ്ശൂര്‍, ബത്തേരി എന്നിവിടങ്ങളില്‍ എ.സി. സ്ലീപ്പര്‍ ബസുകള്‍ ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകളില്‍ ഇത്തരത്തില്‍ ക്രൂ ചെയ്ഞ്ച് നടപ്പിലാക്കുന്നതാണ്.

എല്ലാ ദീര്‍ഘദൂര വാഹനങ്ങളിലും ഒരു ഡ്രൈവര്‍ പരമാവധി എട്ടു മണിക്കൂര്‍ മാത്രമേ തുടര്‍ച്ചയായി വാഹനമോടിക്കാന്‍ പാടുള്ളൂ. അതനുസരിച്ച്‌ കെഎസ്‌ആര്‍ടിസി ബസുകളില്‍ ക്രൂ ചെയ്ഞ്ച് സംവിധാനം ഫലപ്രദമായി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി യുടെ എല്ലാ ബസുകളിലും എട്ടു മണിക്കൂറിലധികം ഒരേ ഡ്രൈവര്‍ തന്നെ വാഹനമോടിക്കുന്ന സാഹചര്യം ഒഴിവാക്കാനായി ഡ്രൈവര്‍ മാറുകയോ എട്ട് മണിക്കൂര്‍ ഡ്രൈവിംഗിന് ശേഷം ആവശ്യമായ വിശ്രമം അനുവദിക്കുകയോ ചെയ്യുന്ന സംവിധാനം നിലവില്‍ വരും, ഗതാഗതക്കുരുക്കും മറ്റ് പ്രശ്നങ്ങളും കാരണം നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസുകളിലെ ഡ്രൈവര്‍മാര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സാഹചര്യം ഇതോടെ ഒഴിവാകും. ഈ സംവിധാനപ്രകാരം തുടരെ ഒരു ഡ്രൈവര്‍ എട്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ വാഹനം മറ്റൊരു ഡ്രൈവര്‍ക്ക് കൈമാറുകയോ വിശ്രമം എടുക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകും. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ഷെഡ്യൂളുകളില്‍ എട്ട് മണിക്കൂറില്‍ ഒരിക്കല്‍ ക്രൂ ചേഞ്ച് (കണ്ടക്ടറും ഡ്രൈവറും മാറുക) എന്ന അത്യന്തം സുരക്ഷിതമായ സംവിധാനം നിലവില്‍ വരും.

മുന്‍കാലങ്ങളില്‍ ഒരു ഷെഡ്യൂള്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസും ജീവനക്കാരും ഒരേ ഡിപ്പോയിലേത് തന്നെ ആയിരുന്നെങ്കില്‍ പുതിയ സംവിധാനം അനുസരിച്ച്‌ ബസ്സ് ഒരു ഡിപ്പോയിലെയും കണ്ടക്ടറും ഡ്രൈവറും ബസ് പുറപ്പെടുന്ന ഡിപ്പോകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഡിപ്പോകളിലേയും ആയിരിക്കും. പുതിയതായി നടപ്പിലാക്കിയ പദ്ധതി പ്രകാരം ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ക്ക് നിശ്ചിത സമയത്തില്‍/ദൂരത്തില്‍ കൂടുതല്‍ വണ്ടി ഓടിക്കേണ്ടി വരില്ല, ഒപ്പം കണ്ടക്ടര്‍മാര്‍ക്കും നിശ്ചിത സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരില്ല. ഇക്കാരണത്താല്‍ തന്നെ അവര്‍ ഇന്ന് ഡ്യൂട്ടിക്കിടയില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക സമ്മര്‍ദത്തിന് വിരാമം ഉണ്ടാകും. വിശ്രമകേന്ദ്രങ്ങളില്‍ ഉള്ള മറ്റ് അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുന്നതാണ്. കെ.എസ്.ആര്‍.ടി.സി-യില്‍ ജീവനക്കാരുടെ കുറവ് മൂലം ഡ്രൈവര്‍ വിഭാഗം ജീവനക്കാരെ വടക്ക് നിന്ന് തെക്കോട്ടും കണ്ടക്ടര്‍ വിഭാഗം ജീവനക്കാരെ തിരിച്ചും സ്ഥലം മാറ്റുന്ന രീതിയ്ക്കും ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഒരു പരിധി വരെ പരിഹാരമാകും.

ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന സംവിധാനത്തിന് എതിരെ ചിലര്‍ കോടതിയെ സമീപിക്കുകയും, അത് കര്‍ശമായി നടപ്പിലാക്കേണ്ട എന്ന വിധി വാങ്ങുകയും ചെയ്തിരുന്നു . അതനുസരിച്ച്‌ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്‌ട് 1961ലെ വ്യവസ്ഥകള്‍ പാലിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇപ്രകാരം ഡിസംബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്നും, ബംഗുളുരുവിലേക്കുള്ള 3 സര്‍വ്വീസുകളിലും കോട്ടയം- ബംഗളൂരു, പത്തനംതിട്ട -ബംഗുളുരു, തിരുവനന്തപുരം- മംഗലാപുരം എന്നീ സര്‍വീസുകളില്‍, എറണാകുളം, പാലക്കാട്, സുല്‍ത്താന്‍ ബത്തേരി എന്നീ ഡിപ്പോകള്‍ കേന്ദ്രീകരിച്ച്‌ ഡ്രൈവറും, കണ്ടക്ടറും സ്റ്റാഫ് സ്ലീപ്പര്‍ ബസുകള്‍ കൂടി ഉപയോഗിച്ചാകും ക്രൂ ചെയ്ഞ്ച് ചെയ്യുന്ന സംവിധാനം നടപ്പിലാക്കുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration