വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ: നാല് മരണം
കോഴിക്കോട്: വടക്കന്‍കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ വയനാട്ടിലും മലപ്പുറത്തുമായി നാല് പേര്‍ മരിച്ചു. മലയോര മേഖലകളില്‍ പലയിടത്തും ഉരുള്‍പ്പൊട്ടല്‍ ഭീഷണിയുണ്ട്. നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. നദികളുടെ സമീപ പ്രദേശങ്ങളിലുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.\
കോഴിക്കോട് തുഷാരഗിരി അടിവാരം റോഡിലെ ചെമ്പുകടവ് പാലം മലവെളളപ്പാച്ചിലില്‍ പൂര്‍ണമായും മുങ്ങി. പാലത്തിലൂടെയുളള ഗതാഗതം നിറുത്തിവച്ചു. മുണ്ടേരിയില്‍ താത്ക്കാലിക തൂക്കുപാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചുപോയ ശേഷം റവന്യു വകുപ്പ് നിര്‍മ്മിച്ച താത്ക്കാലിക പാലമാണ് ഒലിച്ചുപോയത്. ഇതോടെ ഇരുട്ടുകുത്തി, വാണിയമ്ബുഴ, കുമ്ബളപ്പാറ, തരിപ്പപൊട്ടി കോളനികള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലപ്പുറത്ത് നിലമ്ബൂരിലും ആഢ്യന്‍ പാറയിലും ഉരുള്‍പ്പൊട്ടലുണ്ടായി. ആളപായമുളളതായി റിപ്പോര്‍ട്ടില്ല. കുട്ടന്‍പുഴ, കടവൂര്‍, നേര്യമംഗലം ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയുളളതിനാല്‍ പ്രദേശവാസികളെ ക്യാമ്ബിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ ഷര്‍ട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. നാല് എന്‍.ഡി.ആര്‍.എഫ് യൂണിറ്റുകള്‍ സംസ്ഥാനത്ത് ഇന്നലെ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി ചൂരല്‍മലയിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയില്‍ 390 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഉരുള്‍പൊട്ടല്‍ വെളളപൊക്ക ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.അതിനിടെ കേരളം ഉള്‍പ്പടെയുളള പത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ജലകമ്മിഷന്‍ വെളളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.