Monday, April 29, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

പുഴുവരിക്കുന്നത് ആരോഗ്യ വകുപ്പിനെ. ചികിത്സ വേണ്ടത് വകുപ്പിനും; ഡോ. എസ്,എസ്. ലാൽ

03 October 2020 06:35 PM

തിരുവനന്തപുരം; സർക്കാർ ധർമ്മാശുപത്രിയിൽ പാവപ്പെട്ട രോഗിയെ പുഴുവരിക്കുമ്പോൾ ശിക്ഷ കിട്ടുന്നത് ആത്മാർത്ഥമായി പണിയെടുക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമാണെന്ന് ആൾ ഇന്ത്യ പ്രൊഫഷണൽ കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ് ലാൽ പ്രസ്താവനയിൽ അറിയിച്ചു .

കൊവിഡ് തുടങ്ങിയിട്ട് മാസം ഒൻപതായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളെ ചികിത്സിക്കാനുള്ള ആളും സൗകര്യങ്ങളും ഇല്ലെന്ന് കാട്ടി ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ആരോഗ്യ വകുപ്പിന് പത്ത് തവണ കത്തുകൾ എഴുതി. ഏറ്റവും ഒടുവിലത്തെ കത്ത് പത്ത് ദിവസം മുമ്പ് എഴുതി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എഴുനൂറിലധികം കൊവിഡ് രോഗികൾ ചികിത്സയിലുണ്ട്. മറ്റു രോഗങ്ങൾക്കായി വേറേ എണ്ണൂറ്റിയൻപത് പേർ ചികിത്സയിലുണ്ട്. ആയിരത്തഞ്ഞൂറിലധികം കിടപ്പു രോഗിളെ കൊവിസ് പ്രോട്ടോക്കോൾ പാലിച്ച് ചികിത്സിക്കണമെങ്കിൽ അധികമായി ഇനിയും ഒരുപാട് ജീവനക്കാർ വേണം. കൂട്ടിരിപ്പുകാരെ പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നതിനാൽ രോഗികളെ സഹായിക്കാൻ അവിടെയും അധികം സ്റ്റാഫിന്റെ ആവശ്യമുണ്ട്. എന്നാൽ ആരോഗ്യ വകുപ്പ് നടപടി എടുത്തിട്ടില്ല. ഭരണത്തിന്റെ മൂക്കിന് താഴെയുള്ള മെഡിക്കൽ കോളേജിന്റെ അവസ്ഥ ഇതാണ്. ഈ പശ്ചാത്തലത്തിലാണ് മഞ്ചേരി മെഡിക്കൽ കോളേജിലൊക്കെ ഉണ്ടായ സംഭവങ്ങൾ നമ്മൾ കാണേണ്ടത്.

കൊവിഡ് നോഡൽ ഓഫീസറാണ് ഡോ: അരുണ. വീട്ടിൽ പോലും പോകാതെ കൊവിഡ് രോഗികൾക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഡോക്ടർ അരുണയെപ്പറ്റി എല്ലാവർക്കും നല്ലതേ പറയാനുള്ളൂ. ശിക്ഷിക്കപ്പെട്ട നഴ്സുമാരും കഠിനാദ്ധ്വാനികളാണെന്ന് അറിയുന്നു.

അല്ലെങ്കിലേ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സർക്കാരാശുപത്രിയിൽ ഉള്ള നല്ല ഡോക്ടർമാരെയും നഴ്സുമാരെയും സസ്പെന്റ് ചെയ്യുന്നത് വിഡ്ഢിത്തമാണ്. സസ്പെൻഷൻ ഉത്തരവിറങ്ങിയത് ആരോഗ്യമന്ത്രി അറിയാതെയാണെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ സസ്പെൻഷൻ നടപടിയെ ആരോഗ്യമന്ത്രി ന്യായീകരിക്കുകയും ചെയ്യുന്നു. അതിനിടെ ഇന്ന് പ്രതിഷേധിച്ച എഴുപത് ഡോക്ടർമാർക്കെതിരെ കേസെടുത്തെന്നും കേൾക്കുന്നു. തീയണയ്ക്കാൻ വേണ്ടി എണ്ണയൊഴിക്കുന്ന എർപ്പാടാണിത്.

ആരോഗ്യവകുപ്പ് ആരാണ് ഭരിക്കുന്നതെന്നറിയാൻ ആഗ്രഹമുണ്ട്. ആരോഗ്യമന്ത്രിയെ പിന്നിലാക്കിയത് കൂടാതെ സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെ ഡയറക്ടർ ഉൾപ്പെടെയുള്ളവരുടെ സാങ്കേതിക ടീമിന്റെ ശാസ്ത്രീയ ഉപദേശങ്ങൾ സർക്കാർ ചെവിക്കൊള്ളുന്നില്ല. സർക്കാർ ഉണ്ടാക്കിയ കൊവിഡ് സാങ്കേതിക സമിതിയ്ക്കകത്ത് തന്നെ ആശയക്കുഴപ്പമാണ്. കൂടാതെ ഇവരെയെല്ലാം അവഗണിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥർ തീരുമാനങ്ങളെടുക്കുന്നു എന്നാണ് അറിയുന്നത്.

പുതിയ രോഗമായതിനാൽ ലോകത്ത് എല്ലാ നാട്ടിലും കൊവിഡ് ചികിത്സയിലും നിയന്ത്രണത്തിലും പിഴവുകൾ സംഭവിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും തെറ്റുകൾ തിരുത്തുന്നുണ്ട്. എന്നാൽ ഇവിടെ എല്ലാം ശരിയാണെന്ന നിലപാടാണ് തുടക്കം മുതലേയുള്ളത്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ ശത്രുക്കളായി മുദ്രകുത്തുകയും ചെയ്യുന്നു. ഈ അസഹിഷ്ണുതയാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ പരസ്യമായി വാക്കാൽ ആക്രമിക്കുന്ന നടപടി മന്ത്രിമാർ തന്നെ നേരിട്ട് നടത്തുകയാണ്. ഇപ്പോൾ ഇടത് അനുകൂല സംഘടനകളും നേതാക്കളുമുൾപ്പെടെ ആരോഗ്യ വകുപ്പിന്റെ തെറ്റുകളെ ചൂണ്ടിക്കാണിച്ച് പരസ്യമായി പുറത്തു വന്നത് സ്വാഗതാർഹമാണെന്നും ഡോ. എസ്. എസ്. ലാൽ അറിയിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration